ന്യൂദൽഹി: ജമ്മു കശ്മീരിൽ മൂന്ന് കൊടും ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സൈന്യവുമായിട്ടുള്ള ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവർ പ്രദേശത്തെ ഹിസ്ബുൾ മുജാഹീദ്ദീൻ സംഘത്തിൽപ്പെട്ടവരാണെന്ന് സൈന്യം അറിയിച്ചു.
കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും ഒരു എകെ 47 മറ്റ് നിരവധി ആയുധങ്ങൾ കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി. പ്രദേശത്ത് കാവൽ നിന്നിരുന്ന സുരക്ഷാ ഭടനുനേരെ വെടിയുതിർത്തത്തിനെ തുടർന്നാണ് സേന ഭീകരർക്കെതിരെ വെടിവയ്പ് ആരംഭിച്ചത്. ഇവരിൽ പ്രദേശത്തെ ഹിസ്ബുൾ കമാൻഡറും ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: