പേരാമ്പ്ര: സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണം വെച്ച് വിളമ്പുന്ന ബഹുഭുരിപക്ഷം സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് അഗീകരിച്ച ശമ്പളവര്ദ്ധനവുംആനുകൂല്യങ്ങളും നിഷേധിച്ച നടപടിക്കെതിരെ തൊഴിലാളികള്‍ സംസ്ഥാന തൊഴില്‍ വകുപ്പു മന്ത്രിയായ ടി.പി രാമകൃഷ്ണന്റെ പേരാമ്പ്രയിലെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. എല്‍ ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ തൊഴിലാളികളെ പാടെ അവഗണിക്കുന്ന രീതിയില്‍ 500 കുട്ടികള്‍ക്ക് ഒരു തൊഴിലാളിയും അധികമായി വരുന്ന ഓരോ കുട്ടിക്കും 25 പൈസയും നിശ്ചയിച്ച് തൊഴിലാളികളെ വഞ്ചിച്ചുവെന്ന് പാചക തൊഴിലാളികള്‍ കുറ്റപ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ആ നുകുല്യങ്ങള് നടപ്പാക്കണമെന്നും സര്‍വീസ് അനുസരിച്ചുള്ള വെയിറ്റേജ് കുടാതെ വേനലവധി 2 മാസത്തെ പ്രത്യേക അലവന്‍സ്, ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പാചക തൊഴിലാളി യൂണിയന് (എച്ച് എം.എസ്) തൊഴില്‍ മന്ത്രിക്ക് നിവേദനവും നല്കി. തൊഴിലാളികള്‍ മന്ത്രിയുടെ പേരാമ്പ്രയിലെ എം.എല്‍.എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും ധര്‍ണ്ണയിലും നൂറ് കണക്കിന് സ്കൂള്‍ പാചക തൊഴിലാളികള്‍ പങ്കെടുത്തു. ധര്‍ണ്ണ, വിജയരാഘവന് ചേലിയ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ഷാനവാസ് അധ്യക്ഷത വഹിച്ചു.
ശ്രീധരന് തേറമ്പില്‍ ,ടി.കെ ബാലഗോപാല്‍, കെ.എം ബാലന്, കെ.കെ രാജന്, പി വി.പുഷപ റാണി.പി.ഉണ്ണീന്‍, ടി.പി ഐഷാബി, ഒ.പത്മനാഭന് സംസാരിച്ചു.പി.സതി വയനാട്, ദേവയാനി വടകര, എം അനിത. കണ്ണൂര്‍, സുലൈഖ ഓടയിക്കല്‍, വിജിലപ്രേമന്, ബീവി കാന്തപുരം, ഇ വത്സല ‘കോഴിക്കോട് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: