ഫറോക്ക്: സ്രാങ്ക്പടി ഇടക്കഴിക്കടവില് ചീര്‍പ്പ് പാലത്തിന്റെ പാര്ശ്വഭിത്തിക്കടയിലൂടെ ഓരു വെള്ളം കയറുന്നത് ജനവാസ മേഖലയില്‍ കിണറുകളും ജലസ്രോതസുകളും ഓരു ജല ഭീക്ഷണിയില്‍. പുഴയില്‍ നിന്നും ഉപ്പുവെള്ളം കയറാതിരിക്കാന്‍ എടക്കഴി കടവില്‍ നിര്‍മ്മിച്ച ചീര്‍പ്പ് പാലത്തിന്റെ പാര്‍ശ്വ ഭിത്തിക്കടിയിലൂടെ ഉപ്പ് വെള്ളം കയറുന്നതാണ് കുടിവെള്ളം മുട്ടിക്കുന്നത്. ചാലിയാറിന്റെ കൈവഴിയായ വടക്കുമ്പാട് പുഴയിലെ എടക്കഴിക്കടവ് തോട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ചീര്‍പ്പ് പാലത്തിലൂടെയായിരുന്നുഓരു ജലം കയറിയിരുന്നത്… മഴ കഴിഞ്ഞതോടെ പുഴയില്‍ തോട് വഴി ജനവാസ മേഖലയിലേക്ക് ഓരുവെള്ളം കയറുകയാണ്. ചീര്‍പ്പ് പാലത്തിന്റെ ഷട്ടറുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് താത്ക്കാലിക ബണ്ട് ഉപയോഗിച്ചായിരുന്നു എല്ലാവര്‍ഷവും ഓരുജലം കയറുന്നത് തടയാറ്.
ഈ വര്‍ഷവും ചീര്‍പ്പ് പാലം താത്ക്കാലിക ബണ്ടുണ്ടാക്കി അടച്ചെങ്കിലും രണ്ട് മീറ്റര്‍ താഴ്ച്ചയുള്ള പാര്ശ്വഭിത്തിക്കടിയിലൂടെ ഓരു വെള്ളം കയറുന്നതാണ് പ്രദേശത്തെ മിക്ക കിണറുകളും ജല സോത്രസുകളും മലിനപ്പെടാന്‍ കാരണമായിരിക്കുന്നത്.
ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മൂന്ന് ഡിവിഷനുകളിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കൂടിയാണ് തോട് കടന്നു പോകുന്നത്.നിരവധി തവണ ബന്ധപ്പെട്ട അധികൃതരെയും ഡിവിഷന് കൗണ്‍സിലര്‍മാരെയും വിവരം അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. പുഴയില്‍ വേലിയേറ്റം ശക്തമാകുന്നതിനാല്‍ പ്രദേശത്തെ അവശേഷിക്കുന്ന ശുദ്ധജല സ്രോതസുകളും മലിനമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.കഴിഞ്ഞവര്‍ഷം ശക്തമായ വേലിയേറ്റത്തില്‍ തോട് നിറഞ്ഞ് കവിഞ്ഞ് സമീപത്തെ വീടുകളുടെ മുറ്റത്തേക്ക് കയറിയിരുന്നു തോട്ടിലൂടെ മലിനജലം ജനവാസ മേഖലയിലേക്ക് കയറുന്നത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. മേലായ് വളപ്പ്, സ്രാങ്ക്പടി, എടക്കഴികടവ് ,പറ്റെക്കാട്, തെക്കെടത്ത്, കുറ്റിപ്പടി, കഷായപ്പടി ,നല്ലൂര്, അത്തം വളവ് പ്രദേശത്തെ നൂറിലധികം വീട്ടുകാരാണ് ഓരു വെള്ളം ഭീഷണി നേരിടുന്നത്. ഓരുവെള്ള കയറ്റം ശക്തമാകുന്നതോടെ പ്രദേശത്തെ പ്രധാന കുടിവെള്ള പദ്ധതികളുടെ പമ്പിംഗ് നടത്തുന്ന കിണറുകളും മലിനമാകാന്‍ സാധ്യതയേറെയാണ് ഈ കിണറുകളിലെ വെള്ളം മലിനപ്പെട്ടാല്‍ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക: