ഷിംല: പൂർണ ഗർഭിണിയായ യുവതിയെ ചുമലിലേറ്റി ആശുപത്രിയിൽ എത്തിക്കാൻ പോലീസുകാർ മഞ്ഞിലൂടെ നടന്നു നീങ്ങിയത് മൂന്ന് മണിക്കൂർ. ഷിംല ജില്ലയിലെ ബോന്ദ് ഗ്രാമത്തിലെ പൂർണ ഗർഭിണിയായ 23കാരി കാമിനിയെ ഗ്രാമത്തിലെ ആറ് പോലീസുകാർ ചേർന്നാണ് കനത്ത മഞ്ഞ് വീഴചയിൽ ചുമലിലേറ്റി നടന്ന് ആശുപത്രിയിൽ എത്തിച്ചത്.
ഹിമാചലിൽ മഞ്ഞ് വീഴ്ച രൂക്ഷമായതിനെ തുടർന്ന് ആമ്പുലൻസിന് ഗ്രാമത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. എന്നാൽ ഇതേ സമയം വിവരം അറിഞ്ഞ് വീട്ടിലെത്തിയ ഗ്രാമത്തിലെ ഒരു പോലീസുകാരൻ തങ്ങൾ സഹായിക്കണോ എന്ന് ആരാഞ്ഞു. തുടർന്ന് പോലീസുകാരൻ സഹപ്രവർത്തകരെ വിവരം അറിയിക്കുകയും ആറ് പോലീസുകാർ ചേർന്ന് കാമിനിയെ കട്ടിലിൽ കിടത്തി എടുത്ത്കൊണ്ട് പോകുകയായിരുന്നു
കനത്ത മഞ്ഞ് വീഴ്ചയുള്ള പാതയിലൂടെ പത്ത് കിലോമീറ്റർ മൂന്ന് മണിക്കൂർ നടന്നാണ് ഇവർ കാമിനിയെ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ സഹായമില്ലാതിരുന്നെങ്കിൽ കാമിനിയുടെ സ്ഥിതി വളരെയധികം മോശമായേനെ എന്ന് കാമിനിയുടെ അമ്മ പ്രതികരിച്ചു. പോലീസുകാർക്ക് തന്റെ അകമറിഞ്ഞ നന്ദി അറിയിക്കുന്നുവെന്നും അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: