കോട്ടയം: കഞ്ചിക്കോട്ട് നിരപരാധിയായ വീട്ടമ്മയെ ചുട്ടുകൊന്ന സംഭവം സംസ്ഥാനത്ത് സിപിഎം തേര്‍വാഴ്ചയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേരളത്തിന്റെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം മൂര്ധന്യാവസ്ഥയില് എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദളിത് സമൂഹവും സ്ത്രീകളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അക്രമത്തിന് ഇരയാവുകയാണ്. ഇതിനെതിരെ വലിയ പ്രക്ഷോഭപരിപാടികള്‍ ബിജെപി നടത്തുമെന്നും കുമ്മനം രാജശേഖരന് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ചടയന്‍കലായിയില്‍ ബിജെപിയുടെ മുന്‍ പഞ്ചായത്തംഗം കണ്ണന്റെ ഭാര്യ വിമലയാണ് സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കണ്ണന്റെ സഹോദരന് രാധാകൃഷ്ണന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളും വയ്ക്കോല് കൂനയും തൊഴുത്തും പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. കഴിഞ്ഞ ഒന്നര മാസമായി ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം നടത്തുന്ന ആക്രമണത്തില്‍ ഇതിനകം 11 ബൈക്കുകളും ഒരു ഓട്ടോറിക്ഷയും ഒരു കാറും നിരവധി വീടുകളും നശിപ്പിക്കുകയുണ്ടായി. സിപിഎമ്മിന്റെ പ്രധാന പ്രതികളില്‍ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: