ന്യൂദല്‍ഹി: ഹൈക്കമാന്‍ഡിനെ മെരുക്കി കെപിസിസി പിടിക്കാന്‍ ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡുമായി ചര്‍ച്ചകള്‍ തുടങ്ങി. രാവിലെ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള മുകുള്‍ വാസ്നിക്കുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വൈകുന്നേരം രാഹുല്‍ഗാന്ധിയെ കാണും.
ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിലുള്ള വിവേചനം ഉള്‍പ്പടെ തനിക്കുള്ള അതൃപ്തി ഉമ്മന്ചാണി മുകുള്‍ വാസ്നിക്കിനെ അറിയിച്ചു. സംഘടനാ തെരഞ്ഞെടുപ്പിലൂടെ മാത്രമേ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാവൂവെന്നും വരാനിരിക്കുന്ന കെപിസിസി പുനസംഘടനയില്‍ വിവേചനം ഒഴിവാക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ സമീപനത്തിലെ അതൃപ്തിയും ഉമ്മന്‍ചാണ്ടി നേതാക്കളെ അറിയിച്ചു. ഐ ഗ്രൂപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയും അണികളില്ലാത്ത നേതാവായ സുധീരനും കേരളത്തിലെ കോണ്‍ഗ്രസിന് ബാധ്യതയാണെന്ന് ഹൈക്കമാന്‍ഡിന് മുന്നില്‍ തെളിയിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം.
അതിനിടെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെയും ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: