തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പക്കുന്നതിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു. സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെങ്കില്‍ അനശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്യുമെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി.
സെക്രട്ടേറിയറ്റിലെ പൊതുഭരണം, ധനകാര്യം ഉള്‍പ്പടെ മുപ്പത് വകുപ്പുകളിലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നത്. ഇങ്ങനെ വന്നാല്‍ രണ്ടാം ഗസറ്റഡ് തസ്തികകളില്‍ നേരിട്ടുള്ള നിയമനം വരും. ഇത് മറ്റ് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ പറയുന്നു.
കൂട്ട അവധിയെടുത്ത ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. അതേസമയം കൂട്ട അവധി സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരിച്ചു. നിലവിലുള്ള ജീവനക്കാരെ ബാധിക്കാത്ത വിധത്തിലാവും കെഎഎസ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. വസ്തുതകള്‍ മനസിലാക്കാതെയാണ് ജീവനക്കാര്‍ ആശങ്കപ്പെടുന്നത്. തസ്തിക ഇല്ലാതാക്കുന്നതും ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതും സര്‍ക്കാര്‍ നയമല്ലെന്നും മുഖ്യമന്ത്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: