തിരുവനന്തപുരം: ഇന്റലിജൻസ് എഡിജിപി സ്ഥാനത്ത് നിന്ന് ആർ.ശ്രീലേഖയെ നീക്കി. പകരം മുഹമ്മദ് യാസിനാണ് പുതിയ ഇന്റലിജൻസ് മേധാവി. ഡിജിപി രാജേഷ് ദിവാനെ ഉത്തരമേഖലയുടെ ചുമതലയേൽപിച്ചു. എഡിജിപി പത്മകുമാറിനെ പോലീസ് അക്കാദമി ഡയറക്ടറായും നിഥിൻ അഗർവാളിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു.
മഹിപാൽ യാദവും ശ്രീജിത്തും ക്രൈംബ്രാഞ്ച് ഐ.ജിമാരായി. ജയിൽ എഡിജിപി ആയിരുന്ന അനിൽകാന്തിനെ ഹെഡ്ക്വാർട്ടേഴ്സ് എഡിജി.പിയായാണ് നിയമിച്ചിരിക്കുന്നത്. ടോമിൻ തച്ചങ്കരിയാണ് കോസ്റ്റൽ എഡിജിപി. ശ്രീലേഖയെ ജയിൽ എഡിജിപിയായാണ് നിയമിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിച്ചത് മുന്‍ കൂട്ടി അറിയിക്കാത്തതിലുള്ള മുഖ്യമന്ത്രിയുടെ അതൃപ്തിയാണ് ശ്രീലേഖയുടെ സ്ഥാനചലനത്തിന് കാരണമായത്.
ഐ.എ.എസ് ഉദ്യോഗസ്ഥർ, ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ മുറിയിൽ യോഗം ചേര്‍ന്നതിനെക്കുറിച്ചും അവധിയെടുത്ത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചതും മുന്‍കൂട്ടി മനസിലാക്കി സര്‍ക്കാരിനെ അറിയിക്കാന്‍ ഇന്റലിജന്‍സിന് കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: