ന്യൂദല്‍ഹി: തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും ബിജെപിയുടെ മുന്നേറ്റമുണ്ടാകുമെന്ന് അഭിപ്രായ സര്‍വേ. യുപിയില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപി 33 സീറ്റും ബിഎസ്പിയും സമാജ്വാദി പാര്‍ട്ടിയും 26 സീറ്റുകള്‍ വീതവും കോണ്‍ഗ്രസ് ഒന്‍പതു സീറ്റും മറ്റുള്ളവര്‍ 6 സീറ്റും നേടുമെന്നാണ് ഇന്ത്യാ ടുഡേ- ആക്സിസ് സര്‍വേ. സമാജ്വാദി പാര്‍ട്ടി 30 സീറ്റുകളും ബിജെപി 27 സീറ്റുകളും ബിഎസ്പി 22 സീറ്റുകളും കോണ്‍ഗ്രസ് എട്ടു സീറ്റും മറ്റുള്ളവര്‍ 13 സീറ്റുകളും നേടുമെന്നാണ് എബിപി ന്യൂസ് ലോക്നീതി സിഎസ്ഡിഎസ് സര്‍വ്വേ.
പഞ്ചാബില്‍ ബിജെപി അകാലിദള്‍ സഖ്യം 34 സീറ്റുകളും കോണ്‍ഗ്രസ് 31 സീറ്റും ആം ആദ്മി 21 സീറ്റും നേടുമെന്നാണ് എബിപി ന്യൂസ് ലോക്നീതി സര്‍വേ. കോണ്‍ഗ്രസിന് 33 സീറ്റും ബിജെപി അകാലി സഖ്യത്തിന്22 സീറ്റും ആപ്പിന് 30 സീറ്റും മറ്റുള്ളവര്‍ക്ക് 15 സീറ്റുകളും ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേ ആക്സിസ് സര്‍വേ വ്യക്തമാക്കുന്നത്.
ഗോവയില്‍ ബിജെപിക്ക് 38 സീറ്റുകളും കോണ്‍ഗ്രസിന് 34 സീറ്റുകളും ആപ്പിന് 16 സീറ്റുകളുമാണ് ഇന്ത്യാ ടുഡേ- ആക്സിസ് പ്രവചിക്കുന്നത്. മണിപ്പൂരില്‍ ബിജെപി 40 സീറ്റുകളും കോണ്‍ഗ്രസ് 37 സീറ്റുകളും എന്‍പിഎഫ് 23 സീറ്റും മറ്റുള്ളവര്‍ 10 സീറ്റും കരസ്ഥമാക്കുമെന്നാണ് ഇന്ത്യാ ടുഡേ- ആക്സിസ് പ്രവചനം. ഉത്തരാഖണ്ഡ് ബിജെപി 43, കോണ്‍ഗ്രസ് 39, മറ്റുളളവര്‍ 18 (ഇന്ത്യാ ടുഡേ ആക്സിസ്). ബിജെപി 40 കോണ്‍ഗ്രസ് 33 (എബിപി ന്യൂസ് ലോകനീതി.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: