അവസാനം വിധികര്‍ത്താവിന് അടിയും കൊള്ളേണ്ടിവന്നു. ജില്ലാ കലോത്സവങ്ങളില്‍ വിധിനിര്‍ണ്ണയത്തെച്ചൊല്ലി എല്ലാ വര്‍ഷവും വാക്പയറ്റും അപ്പീലിനും പോകലും നടക്കാറുണ്ട്. ഇത്തവണ ഒരു പടികൂടി കടന്നു. കലോത്സവങ്ങളിലൂടെ കുട്ടികള്ക്കുലഭിക്കുന്നത് തങ്ങളുടെ കഴിവുകള്‍ മാറ്റുരക്കുവാനുള്ള വേദികളാണ്. അതിനുവേണ്ട പ്രോത്സാഹനമാണ് നല്‍കേണ്ടത്. അല്ലാതെ രക്ഷിതാക്കള്‍ ഒരിക്കലും മുന്‍വിധിയോടെ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കരുത്. അത് അവരോടുചെയ്യുന്ന ക്രൂരതയാണ്.
സമ്മാനം ലഭിക്കുമെന്ന് തുടക്കത്തിലേ വിശ്വസിച്ച് ലഭിക്കാതെവരുമ്പോള്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ മാനസികവ്യഥ നിസ്സാരമല്ല. കലയോടുള്ള താല്പര്യം തന്നെ ഇല്ലാതാക്കാന്‍ ഈ കാരണം മതിയാകും.
ജയപരാജയങ്ങളേറ്റുവാങ്ങാന് കുഞ്ഞുങ്ങളുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കേണ്ട മാതാപിതാക്കള്‍തന്നെ മത്സരബുദ്ധിയോടെ പ്രവര്‍ത്തിച്ചാല്‍ കുഞ്ഞുങ്ങളുടെ ആത്മവിശ്വാസമാണ് തകരുന്നത്. അത് പോലെ വിധികര്‍ത്താക്കളും വിവേചനമില്ലാതെ വളരെ സത്യസന്ധതയോടെ വേണം വിധി നിര്‍ണ്ണയം നടത്താന്‍. കലഹം നിറഞ്ഞ ഉത്സവമായി മാറിയിരിക്കുന്ന കലോത്സവങ്ങളില്‍ വഴക്കില്ലാതെ വിധി അംഗീകരിക്കുന്ന കാലം എന്തെങ്കിലും ഉണ്ടാകുമോ?
ഉമ ആനന്ദ്, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: