2-കപ്പലുകള്‍ ചൈന പാക്കിസ്ഥാന് കൈമാറി. ചൈന-പാക്ക് സാമ്പത്തിക ഇടനാഴിയില്‍ സുരക്ഷ ഉറപ്പാക്കാനാണ് നാവികസേനയ്ക്ക് കപ്പല്‍ നല്‍കിയത്. ഗ്വാദര്‍ തുറമുഖത്ത് സേന വൈസ് അഡ്മിറല്‍ അരിഫുളള ഹുസൈനി കപ്പലുകള്‍ ഏറ്റുവാങ്ങി.
3- പേര് കണ്ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു. തലശേരി പുന്നോല്‍ പെട്ടിപ്പാലത്താണ് ട്രെയിന്‍ തട്ടി സഹോദരിമാരും പേരക്കുട്ടിയും മരിച്ചത്. കൊടുവളളി ബദ്റിയ മന്‍സിലില്‍ നസീമ, സഹോദരി സുബൈദ, ഒരു വയസുകാരന് അഹിയാന്‍ എന്നിവരാണ് മരിച്ചത്.
5-മണിക്കൂര്‍ ഗുരുവായൂര്‍ ഗതാഗതക്കുരുക്കിലായി. ശബരിമല അയ്യപ്പന്മാരുടെയും കല്യാണ സംഘങ്ങളുടെയും തിരക്ക് ഗുരുവായൂരിനെ ശ്വാസം മുട്ടിച്ചു. ശുഭമുഹൂര്ത്ത ദിനമായിരുന്നതിനാല്‍ നൂറിലേറെ വിവാഹങ്ങളാണ് കഴിഞ്ഞ ദിവസം ഇവിടെ നടന്നത്.
6-പെട്രോള്‍ പമ്പ് യൂണിറ്റുകള്‍ എറണാകുളത്ത് അടച്ച് പൂട്ടി. അളവില്‍ കൃത്രിമത്വം കാണിച്ച പമ്പുകളിലാണ് നടപടി കൈക്കൊണ്ടത്. മരട്, കാലടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പെട്രോള്‍ പമ്പുകളിലെ ആറ് മെഷീനുകളാണ് പൂട്ടിയത്.
6-പേര് ഗംഗാസാഗറിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. മകരസംക്രാന്തിയിലെ പുണ്യസ്നാനത്തിനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത് ലക്ഷത്തിലേറെ പേരാണ് സ്ഥലത്ത് തിങ്ങി നിറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: