മറയൂര്‍: വന്യ മൃഗങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ മറയൂര്‍ മേഖലയില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ വേലി കാട്ടാനകള്‍ തകര്‍ത്തു. ഇതോടെ വന്യമൃഗങ്ങളുടെ അക്രമണം പതിവായി.
സോളാര്‍ വേലി പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തയ്യാറാകുന്നില്ല. വന്യജീവികളുടെ ആക്രമണം പതിവായതോടെ മറയൂര്‍ ബാബുനഗര്‍, ഇന്ദിരാ കോളനികളിലെ ആളുകളുടെ ജീവിതം ദുസ്സഹമായി.
എട്ട് കിലോമീറ്റര്‍ സോളാര്‍ വേലി ഇപ്പോള്‍ മൂന്ന് കിലോമീറ്റര്‍ മാത്രമാണുള്ളത്. സര്‍ക്കാര്‍ നല്കിയ എസ്സി, എസ്റ്റി കോളനിയില്‍ ഇരുനൂറ്റി നാല്പ്പത്തിനാല് കുടുംബങ്ങളാണ് താമസിച്ചിരുന്നത്. എന്നാല്‍ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ ഇവിടെ നിന്നും വീടും സ്ഥലവും ഉപേക്ഷിച്ച് തൊഴിലാളി കുടുംബങ്ങള്‍ മറ്റ് മേഖലകളിലേയ്ക്ക് പോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: