കൊടുങ്ങല്ലൂര്‍: അഴീക്കോട്-മുനമ്പം പാലത്തിന്റെ പേരില്‍ വീണ്ടും എല്‍ഡിഎഫിന്റെ മുതലെടുപ്പ്. 2011ല്‍ കെ.പി.രാജേന്ദ്രന് മന്ത്രിയായിരിക്കെ പാലത്തിനായി 92 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെന്നുപറഞ്ഞ് ആഘോഷമാമാങ്കം നടത്തിയിരുന്നു. തീരദേശവാസികളെ മുഴുവന്‍ കബളിപ്പിച്ച് മന്ത്രിയും എല്‍ഡിഎഫ് നേതാക്കളും ചേര്‍ന്ന് ഏറിയാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഇ.വി.രമേശന് ചെക്ക് കൈമാറിയിരുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇത്. മന്ത്രി പാലത്തിന്റെ ശിലാസ്ഥാപനവും നടത്തി.
തെരഞ്ഞെടുപ്പില്‍ വോട്ടുതട്ടാനുള്ള കളികളായിരുന്നു ഇതെന്ന് പിന്നീടാണ് നാട്ടുകാര്‍ക്ക് വ്യക്തമായത്. ആറുവര്‍ഷം കഴിഞ്ഞും പാലം നിര്‍മാണം ഒരിഞ്ചുപോലും നീങ്ങിയിട്ടില്ല.
അതിനിടെ സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളില്‍ നിന്നും ഒപ്പുശേഖരണം ആരംഭിച്ചിരിക്കുകയാണ്. ജനങ്ങളെ കബളിപ്പിക്കുന്ന രാഷ്ട്രീയ മുതലെടുപ്പുകാര്‍ക്കെതിരെ ബിജെപി പ്രക്ഷോഭം നടത്തുമെന്ന് കൈപ്പമംഗലം മണ്ഡലം പ്രസിഡണ്ട് പി.എസ്.അനില്‍കുമാര്‍ പറഞ്ഞു. മണ്ഡലം കമ്മിറ്റിയോഗത്തില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.ആര്.അജിഘോഷ്, ജന.സെക്രട്ടറി ടി.പി.സതീഷ്, സി.കെ.പുരുഷോത്തമന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: