റോം: ഇറ്റാലിയന്‍ ലീഗില്‍ എതിരാളികളെ നിലംപരിശാക്കി മുന്നേറിയിരുന്ന യുവന്റസിനും തോല്‍വി. ഫിയൊന്റീനയാണ് നിലവിലെ ജേതാക്കളെ കീഴടക്കിയത് (2-1). തോറ്റെങ്കിലും 19 കൡയില്‍ 45 പോയിന്റുമായി യുവന്റസ് ഒന്നാമത് തുടരുന്നു.
തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ സെവിയ്യ 37ാം മിനിറ്റില്‍ നികോള കാലിനിക്കിലൂടെ മുന്നില്‍. 54ാം മിനിറ്റില്‍ മിലാന് ബാദെല്‍ജ് ലീഡുയര്‍ത്തി. നാലു മിനിറ്റിനു ശേഷം ഗൊണ്‍സാലൊ ഹിഗ്വെയ്നിലൂടെ ചാമ്പ്യന്മാര് ഒരു ഗോള്‍ മടക്കി. പിന്നീട് പ്രതിരോധം കടുപ്പിച്ച് ഫിയൊന്റീന മത്സരം സ്വന്തമാക്കി.
കരുത്തരായ എഎസ് റോമയക്കും തോല്‍വി. എവേ മത്സരത്തില്‍ ഉഡിനീസാണ് റോമയെ വീഴ്ത്തിയത് (1-0). 12ാം മിനിറ്റില്‍ രദ്ജ നൈനഗ്ഗൊലാന് സ്കോറര്‍. 20 കളിയില്‍ 44 പോയിന്റുമായി രണ്ടാമത് റോമ. മൂന്നാം സ്ഥാനത്തുള്ള നെപ്പോളി 3-1ന് പെസ്കാരയെ കീഴടക്കി. ലോറെന്‍സൊ ടോനെല്ലി (47), മാരെക് ഹംസിക് (49), ഡ്രൈസ് മെര്‍ട്ടെന്‍സ് (85) എന്നിവര്‍ നെപ്പോളിക്കായി ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമില്‍ ജിയാന്‍ലൂക്ക കാപ്രാരി പെസ്കാരയുടെ ആശ്വാസം. 41 പോയിന്റുമായാണ് നെപ്പോളി മൂന്നാമതുള്ളത്.
തട്ടകത്തില്‍ ഇന്റര്മിലാന് ചീവൊയെ തോല്‍പ്പിച്ചു (3-1). 34ാം മിനിറ്റില്‍ സെര്‍ജിയൊ പെല്ലിസിയറുടെ ഗോളില്‍ പിന്നിലായ ശേഷമാണ് ഇന്റര്‍ ജയം കണ്ടത്. മൗറൊ ഇക്കാര്‍ഡി (69), ഇവാന് പെരിസിച്ച് (86), എദര്‍ (90+) എന്നിവര്‍ ഇന്ററിന്റെ സ്കോറര്‍മാര്‍. 36 പോയിന്റുമായി ആറാമതാണ് ഇന്റര്‍. മറ്റു കളികളില്‍ ലാസിയൊ അറ്റ്ലാന്റയെയും (2-1), സസ്സൗലൊ പലെര്മൊയെയും (4-1), കാഗ്ലിയാരി ജെനൊവയെയും (4-1) തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: