തൊടുപുഴ: റീചാര്‍ജ് ചെയ്യാനെത്തിയ കടയില്‍ നിന്നും നമ്പര്‍ തന്ത്രത്തില്‍ മനസിലാക്കി യുവതിയെ ഫോണില്‍ വിളിച്ച് അപമാനിച്ച സംഭവത്തില്‍ പോലീസുകാരനെതിരെ അന്വേഷണം.
ഇന്നലെ ഉച്ചയോടെ നടന്ന സംഭവത്തില്‍ തൊടുപുഴ പോലീസ് സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്കാരനെതിരെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നത്.പോലീസ് സ്റ്റേഷന്റെ കാന്റീന് സമീപത്തായി പ്രധാന റോഡില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനായി എത്തിയതായിരുന്നു യുവതി. ഇതേ സമയം ഇവിടെ നാരങ്ങാവെള്ളം കുടിക്കുകയായിരുന്ന പോലീസ്കാരന് യുവതി നമ്പര്‍ നല്‍കുന്നത് ശ്രദ്ധിച്ച് ശേഷം മൊബൈലില്‍ എന്റര്‍ ചെയ്യുകയായിരുന്നു.
ഇതിന് ശേഷം ഫോണില്‍ നിന്നും വിളിച്ച് സംസാരിക്കാന്‍ ശ്രമിച്ചു. മോശം വാക്കുകള്‍ വന്നതോടെ വിളിക്കുന്നത് പോലീസ്കാരനാണ് എന്ന് മനസ്സിലാക്കി യുവതി കടയിലേക്ക് പാഞ്ഞെത്തി. ഇവിടെ കൂടി നിന്നവര്‍ കേള്‍ക്കെ കടക്കാരനെ ചീത്ത വിളിച്ച ശേഷം മടങ്ങുകയായിരുന്നു. ഇതാണ് സംഭവം പുറത്തറിയാന്‍ കാരണം. എന്നാല്‍ യുവതി സ്റ്റേഷനിലെത്തി പരാതി നല്കാന് തയ്യാറായിട്ടില്ല. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നാണ് വിവരം. നിയമപാലകര്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നതില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: