തിരുവനന്തപുരം: എമര്‍ജിംഗ് കേരള 2012 നിക്ഷേപക സംഗമത്തിലെ കോടികളുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു.
പായ്ച്ചിറ നവാസാണ് ഇത് സംബന്ധിച്ച് കോടതിയെ സമീപിച്ചത്. കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് എമര്‍ജിംഗ് കേരള എന്ന പേരില്‍ നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. 2012 സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ സംഗമത്തിന് 20 കോടി രൂപ ചിലവഴിച്ചു എന്നാണ് വിവരാവകാശ രേഖകളില്‍ വ്യക്തമാക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷന്, മുന്‍ വ്യവസായ വകുപ്പ് സെക്രട്ടറി പി.എച്ച്.കുര്യന് തുടങ്ങിയവരെ എതിര് കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്.
കെഎസ്ഐഡിസി ആയിരുന്നു എമര്‍ജിംഗ് സംഗമത്തിന്റെ നോഡല്‍ ഏജന്‍സി. കെഎസ്ഐഡിസിയുടെ എംപാനല്‍ ലിസ്റ്റിലുള്ള രണ്ട് സ്വകാര്യ ഏജന്‍സികളാണ് സംഗമത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ടെണ്ടര്‍ നടപടികള്‍ നടത്താതെയായിരുന്നു ചുമതല . ഇതിലൂടെ കോടികളുടെ അഴിമതി നടന്നു. പരസ്യ ഇനത്തില്‍ അല്ലാതെ പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയതിന് 19 ലക്ഷം ചിലവാക്കിയതായും രേഖകളില്‍ നിന്നും വ്യക്തമാകുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് വിജിലന്‍സ് ജഡ്ജ് എ.ബദറുദ്ദീന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ജനുവരി 28ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: