ചങ്ങനാശേരി: നഗരത്തില്‍ കെഎസ്ടിപി യുടെ റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശേരിയില്‍ നടത്തേണ്ട പണികള്‍ തൈപ്പൂയകാവടിക്കുശേഷം ഫെബ്രുവരി 10 തുടങ്ങാന്‍ തീരുമാനിച്ചു. ടിബിയില്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. തൈപ്പൂയകാവടികമ്മിറ്റിക്കാരുടെ അപേക്ഷ പരിഗണിച്ചാണ് പണി 10 മുതലാക്കിയത്. ഇതുമൂലം പണികള്‍ താമസിക്കാതിരിക്കാന്‍ ഈ സമയം സെന്‍ട്രല്‍ ജങ്ഷന് മുതല്‍ കെഎസ്ടിപി നടത്തിയ റോഡ് പണിയുടെ ടാറിംഗ് പണികള്‍ പൂര്‍ത്തിയാക്കും. ളായിക്കാട് മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന് വരെയുള്ള ഭാഗത്തെ പണികള്‍ മൂന്നു റീച്ചുകളായി പൂര്‍ത്തിയാക്കാനാണ് പദ്ധതി. പെരുന്ന മുതല്‍ പോസ്്റ്റോഫീസ് ജംഗ്ഷന് വരെയും പിന്നീട് കെ.എസ്.ആര്. ടി. സി. ജംഗ്ഷന് വരെയും അവിടെനിന്ന് സെന്‍ട്രല്‍ ജംഗ്ഷന് വരെയും പണികള്‍ തീര്‍ക്കും.
വൈദ്യുതി പ്രശ്നങ്ങള്‍ പരാതികളില്ലാതെ പരിഹരിക്കുവാന്‍ കൂടുതല്‍ തൊഴിലാളികളെ ജോലിക്കെത്തിക്കും. യോഗത്തില്‍ മര്‍ച്ചന്റസ് അസോസിയേഷന് ഭാരവാഹികള്‍ വൈദ്യുതി വിതരണം പകല്‍ പൂര്‍ണ്ണമായും തടസ്സപ്പെടുന്നതില്‍ ആശങ്ക അറിയിച്ചു. പണി പൂര്‍ത്തിയാക്കാനുള്ള ഭാഗങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുമെന്ന് കെ.എസ്.ടി. പി.അധികൃതര്‍ യോഗത്തില്‍ ഉറപ്പു നല്കി.പണികള്‍ക്ക് മേല്‍നോട്ടം നല്‍കുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി മോണിട്ടറിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. എംഎല്‍എ ചെയര്‍മാനായ സമിതിയില്‍ പോലീസ്, കെ.എസ.ഇബി, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യേഗസ്ഥരും വ്യാപാര പ്രതിനിധികളും ഉണ്ടാകും. സി.എഫ.്തോമസ് എം.എല്‍.എയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: