കളമശേരി: സിപിഎം വിട്ട ദളിത് കുടുംബത്തിന് നേരെ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ എട്ടംഗ സംഘത്തിലെ അഞ്ച് പ്രതികള്‍ കീഴടങ്ങി. സിപിഎം പ്രാദേശിക നേതാക്കന്മാരുടെ സാന്നിധ്യത്തിലാണ് പ്രതികള്‍ കളമശേരി സിഐ ഓഫീസില്‍ എത്തിയത്. സുനില്‍ ചന്ദ്രന്, ബിനു പൗലോസ്, ശരത് കുഞ്ഞുകുഞ്ഞ്, പ്രവീണ്‍ പ്രജീഷ്, ബിനു സോമന് എന്നിവരാണ് കീഴടങ്ങിയത്. എട്ട് പേര് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നെങ്കിലും സിപിഎം പാര്‍ട്ടി അംഗങ്ങളായതിനാല്‍ പോലീസ് അവരെ തിരികെ പോകാന്‍ അനുവദിച്ചു.
ഗുണ്ടാ സംഘം ഉപേക്ഷിച്ചു പോയ ഇന്നോവ കാറിന്റെ കീയുമായി വന്ന സിപിഎം നേതാവിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടു. വാടകയ്ക്ക് എടുത്ത ഇന്നോവ കാര്‍ ഇടപ്പള്ളി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ഇന്നലെ രാവിലെ വണ്ടിയുടെ താക്കോലുമായി പ്രാദേശിക നേതാവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് കളമശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ദിവസ വാടകയ്ക്ക് കൊടുത്ത വാഹനം രണ്ട് പേര് കൈമറിഞ്ഞാണ് ഗുണ്ടാസംഘം വാടകയ്ക്ക് എടുത്തത്.
കൂറ്റാലത്ത് വീട്ടില്‍ അയ്യപ്പന്റെ ഭാര്യ രാധ (65) മക്കളായ ബിനു (42) ബിജിന് (32) എന്നിവര്‍ക്കാണ് രണ്ടാമത്തെ ആക്രമണത്തില്‍ മര്‍ദ്ദനമേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മൂവരും എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: