ശ്രികാര്യം: ഇരുപത്തിയഞ്ചില്‍പ്പരം ക്ഷേത്രങ്ങളും പത്തോളം കോളനികളും നിരവധി സ്കൂള്‍, കോളേജ്, സര്‍ക്കാര്‍ ഓഫീസുകള്‍, ടൂറിസ്റ്റ് വില്ലേജ് തുടങ്ങിയവ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഉള്‍ക്കൊള്ളുന്ന ശ്രീകാര്യം പോലീസ് സ്റ്റേഷനില്‍ ഇല്ലായ്മകള്മാത്രം. ഇവിടെ ആകെയുള്ളത് പതിമൂന്ന് പോലീസുകാരും രണ്ട് എസ്.ഐ മാരും മാത്രം. ഇതില്‍ ആരെങ്കിലും അത്യാവശ്യത്തിന് ലീവ് എടുത്താല്‍ പതിമൂന്ന് പേരില്‍ നിന്നും കുറയും.
ഇതില്‍ ജിഡിയും-പാറാവും മിക്കവാറും ഒരാള്‍ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ പിടികിട്ടാപുള്ളികള്‍ നാട്ടില്‍ വിലസുന്നു. വേണ്ടത്ര സുരക്ഷാ ക്രമീകരണമില്ലാത്തതിനാല്‍ പോലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിക്കുന്ന പ്രതികള്‍ ഇറങ്ങി ഓടുന്നതും പതിവായിട്ടുണ്ട്. ഇവിടെ ലോക്കപ്പ് മുറിയും ഇല്ല. പ്രതികളെ ഗ്രില്ലിട്ട വരാന്തയിലാണ് പാര്‍പ്പിക്കുന്നത്.
അഡീഷണല്‍ എസ്ഐ എന്ന പദവി ശ്രീകാര്യം പോലീസ് സ്റ്റേഷന് ഇല്ല. ഉണ്ടായിരുന്ന ഒരാള്‍ അപകടത്തില്‍പെട്ട് ചികിത്സയിലുമാണ്. നാട്ടുകാര്‍ അത്യാവശ്യത്തിന് വിളിക്കുന്ന 2592100 എന്ന ഫോണ്‍ വിളിച്ചാല്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്ന മറുപടിയും.
ഒരു പോലീസുകാരന് കുറഞ്ഞത് അഞ്ച് ഡ്യൂട്ടി വരെ ചെയ്ത് ശാരീരികമായും മാനസികമായും തളരുന്നു. പിടികൂടുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് റോഡരികില്‍. ഇത് കാല്‍നടയാത്രക്കാര്‍ക്കും സ്റ്റേഷന് എതിര്‍വശത്തുള്ള സ്കൂളിലെ കുട്ടികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഓട് മേഞ്ഞ് ജീര്‍ണിച്ച വാടക കെട്ടിടമായതിനാല്‍ മഴ പെയ്താല്‍ സ്റ്റേഷനകത്ത് കുടചൂടി വേണം ഇരിക്കാന്‍. ശ്രീകാര്യം പോലീസ് സ്റ്റേഷന് സ്ഥലം അനുവദിക്കുവാന്‍ വേണ്ട നടപടികള്‍ ഇതുവരെയും എങ്ങുമെത്തിയില്ല.
ഉത്സവ സീസണ്ണില് മിക്ക ക്ഷേത്രങ്ങളിലും സംഘര്‍ഷം പതിവാണ്. സംഘര്‍ഷം ഉണ്ടായാല്‍ തുടക്കത്തില്‍ തന്നെ തടയുവാനുള്ളശേഷി ശ്രീകാര്യം പോലീസിനില്ല. പോലീസ് സ്റ്റേഷന് തുടങ്ങും മുന്‍പ് കാര്യവട്ടം യൂണിവേഴ്സിറ്റി, തിരുവനന്തപുരം ഇഞ്ചിനിയിറിംഗ് കോളേജ് എന്നിവയ്ക്ക് വേണ്ടി പിക്കറ്റിംഗ് ഡ്യൂട്ടിയില്‍ പതിമൂന്ന് പേര് ഉണ്ടായിരുന്നു. ഇപ്പോഴും അതേ രീതിയില്‍ തന്നെയാണ് തുടരുന്നത്. എട്ട് ഹെഡ്കോണ്‍സ്റ്റബിള്‍ മാര്‍ വേണ്ടിടത്ത് ഇപ്പോഴുള്ളത് വെറും രണ്ട് പേര്മാര് മാത്രം. ജനമൈത്രി പോലീസിന് അഞ്ച് പേരെ നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും നാളിതുവരെയും ആരെയും നിയമിച്ചിട്ടില്ല. നിതേ്യന നടത്തുന്ന പട്രോളിംഗ് മുടങ്ങിയിട്ട് നാളുകളേറെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: