കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സിപിഎമ്മില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്നു പേരെ പുറത്താക്കി. ഇവര്‍ക്ക് സഹായികളായ നേതാക്കള്‍ക്കെതിരെ നടപടിയില്ല.പാര്‍ട്ടി നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം സി.പി.എം.ബ്രാഞ്ച് സെക്രട്ടറിയുടെ വാഴകൃഷി നശിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടി.
സിപിഎം പെരുവട്ടൂര്‍ ബ്രാഞ്ച് അംഗമായ സുജിത്ത് പെരുവട്ടൂര്‍ ഈസ്റ്റ് ബ്രാഞ്ച് അംഗങ്ങളാ യഅരുണ്, അഭിലാഷ് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
ഇപ്പോഴത്തെ മുന്‍ സിപ്പല് ചെയര്മാന് മത്സരിക്കാനുള്ള അവസരമൊരുക്കാനായിരുന്നത്രേ അണികളെ ഇരയാക്കിയത്
മുന്‍സിപ്പല്‍ ചെയര്മാന് അഡ്വ: കെ.സത്യന്റെ മോട്ടോര്‍ ബൈക്ക് കത്തിച്ചതിന് പോലീസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. അത് ആര്.എസ്.എസ്സുകാരുടെ തലയില്‍ കെട്ടിവെക്കുകയായിരുന്നു. ബൈക്കില്‍ നിന്നും പെട്രോള്‍ മുഴുവനായി ഊറ്റിയെടുത്തതിനു ശേഷമാണ് ബൈക്ക് അഗ്നിക്കിരയാക്കിയത്.
ഇത്തരം വിഷയങ്ങളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രദേശിക കമ്മറ്റി ഏരിയാ കമ്മറ്റിയ്ക്ക് നല്കിയ പരാതിയില്‍ അന്വേഷണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.
നഗരസഭാ ചെയര്‍മാനെതിരെ മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ ശിക്ഷാ നടപടിയില്‍ നിന്നും ഒഴിവാക്കി.
നേതാക്കളെ സംരക്ഷിക്കുന്ന പാര്‍ട്ടി നടപടിക്കെതിരെ കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റിക ളില്‍ നേതാക്കള്‍ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പാര്‍ട്ടി നടപടിയുണ്ടാകുന്നതിന് മുന്നോടിയായി പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് മുചുകുന്ന് കൊല്ലം മൂടാടി എന്നിവിടങ്ങളില്‍ ബി.ജെ.പിക്കെതിരെ അക്രമത്തിന് പദ്ധതിയിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: