കുന്നത്തൂര്‍: 35 വര്‍ഷം മുന്‍പ് 24 പേരുടെ മരണത്തിനിടയാക്കിയ കായല്‍ദുരന്തത്തിന്റെ ഓര്‍മ്മ പുതുക്കല്‍ ആദ്യമായി ശാസ്താംകോട്ട തടാകതീരത്ത് നടന്നു. 1982 ജനുവരി 16ന് ശനിയാഴ്ച്ച രാവിലെയാണ് കടത്തുവള്ളം മറിഞ്ഞത്. ആഴ്ച ചന്തയിലെത്തി മടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന വള്ളമാണ് ആദ്യം മറിഞ്ഞത്. ഇവരെ രക്ഷിക്കാനായെത്തിയ വള്ളവും മറിഞ്ഞു. 24 പേരാണ് ഈ ദുരന്തത്തില്‍ മുങ്ങി മരിച്ചത്. കൊച്ചിയില്‍ നിന്നും നേവിയുടെ മുങ്ങല്‍വിദഗ്ധര്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും തടാകത്തിന്റെ അടിത്തട്ടിലെ തണുപ്പ് മൂലം മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. പിന്നീട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവ പുറത്തെടുക്കുന്നത്. മൃതദേഹങ്ങള്‍ അഴുകിയിരുന്നില്ല. ഈ ദുരന്തത്തിന്റെ ഓര്‍മ്മ പുതുക്കി അനുസ്മരണയോഗവും ദീപം തെളിയ്ക്കലും നടന്നു. ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്.ശങ്കരപ്പിള്ളഅനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റ് എസ്.മഞ്ചു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ, ബ്ലോക്ക് പഞ്ചായത്ത് അംഗം താരാഭായി, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.ആര്.ബീന, ഡോ.സി.ഉണ്ണികൃഷ്ണന്, കരുണാകരപിള്ള, പഞ്ചായത്തംഗം ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു. അനുസ്മരണ ദീപതെളിയ്ക്കല് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ നിര്‍വ്വഹിച്ചു. ദുരന്തസ്മാരകം നിര്‍മ്മിക്കാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: