കൊട്ടാരക്കര: കില-മാനവശേഷി വികസനകേന്ദ്രം സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ.റ്റി.ജലീലിനും നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗങ്ങള്‍ക്കും ഇവിടുത്തെ താല്‍ക്കാലിക ജീവനക്കാര്‍ നിവേദനം നല്കി. സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റിയൂട്ടിനെ കില-മാനവശേഷി വികസനകേന്ദ്രമായി മാറ്റുമ്പോള്‍ സ്വയംഭരണ പദവി നിലനിര്‍ത്തണമെന്നും താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനെ കൂടാതെ ടെക്നിക്കല്‍ സ്റ്റാഫുകളും ഡ്രൈവര്‍, ടൈപ്പിസ്റ്റ്, ഡിറ്റിപി ഓപ്പറേറ്റര്‍, ഹോസ്റ്റല്ബോയ്, കുക്ക്, സ്വീപ്പര്‍, ഗാര്‍ഡനര്‍, വാച്ചര്‍ തുടങ്ങിയ തസ്തികകളിലും നിരവധി കരാര്‍, ദിവസവേതനം, ഡെപ്യൂട്ടേഷന് വ്യവസ്ഥകളില്‍ നിരവധി പേര് ജോലി ചെയ്തുവരുന്നുണ്ട്. ഇവര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകരുതെന്നാണ് നിവേദനത്തിലെ അഭ്യര്‍ത്ഥന. ഇവരെ സംരക്ഷിക്കുന്ന നടപടികളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഇതേ ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം ജനറല്‍സെക്രട്ടറി നെല്‍സണ്‍ തോമസും കൗണ്‍സിലര്‍ തോമസ് പി.മാത്യു എന്നിവര്‍ മന്ത്രിക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: