ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ രാത്രികാലത്ത് കല്ലും മറ്റും വച്ച് ഉയര്ത്തുന്നുണ്ടോയെന്നു പരിശോധിക്കാന്‍ പൊലീസ് പട്രോളിങ് ശക്തമാക്കാന്‍ ജില്ലാകളക്ടര്‍ വീണ എന്‍. മാധവന് പോലീസിന് നിര്‍ദേശം നല്കി. തണ്ണീര്‍മുക്കം ബണ്ടിലൂടെ ഓരുവെള്ളം കയറി കൃഷി നശിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ബണ്ടില്‍ നേരിട്ടെത്തി ഷട്ടറുകളുടെ പ്രവര്‍ത്തനം വിലയിരുത്തുകയായിരുന്നു കളക്ടര്‍. 62 ഷട്ടറുകളുടെയും പ്രവര്‍ത്തനം കളക്ടര്‍ പരിശോധിച്ചു.
ചോര്‍ച്ചയുള്ളതായി കണ്ടെത്തിയ നാലു ഷട്ടറുകള്‍ പൂര്‍ണതോതില്‍ അടയ്ക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ ഇറിഗേഷന്‍ മെക്കാനിക്കല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്കി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എം.കെ. കബീര്‍, ഇറിഗേഷന്‍ മെക്കാനിക്കല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എസ്. ഗണേശ് എന്നിവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: