തൊടുപുഴ: അടിമാലിയിലെ വനവാസികുടിയില് ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
സംഭവത്തില്‍ 14 ദിവസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
അമ്മ ഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തിലാണ് കുട്ടികളെ ഏറ്റെടുത്തത്. ഇവരെ മൈലക്കൊമ്പ് മദര്‍ ആന്‍ഡ് ചൈല്ഡിലേക്ക് മാറ്റി.
ഇവരുടെ 12 വയസുള്ള മൂത്ത സഹോദരന് ഇവിടേക്ക് വരാന്‍ വിസമ്മതിച്ച് കാട്ടിലേക്ക് ഓടി മറഞ്ഞു. 14 ന് ആണ് വിമലയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് രവി (32) പിടിയിലായത്.
മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ വിമലയും (28) കുഞ്ഞിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചു. ആറു മാസത്തെ വളര്‍ച്ച മാത്രമേ കുഞ്ഞിനുണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് മറ്റ് കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തത്.
ജയിലില്‍ കഴിയുന്ന രവി നവജാത ശിശുവിന് മാതാവില്‍ നിന്ന് ലഭിക്കേണ്ട മുലപ്പാല്‍ നിഷേധിച്ചിരുന്നു. വിമലയെ പതിവായി മദ്യലഹരിയിലെത്തി മര്‍ദിക്കുമായിരുന്ന
ുവെന്നും അന്വേഷണത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതായി ശിശുക്ഷേമ സമിതി അംഗങ്ങള്‍ പറഞ്ഞു. ഇതോടൊപ്പം ചികില്‍സയും മുലപ്പാലും നിഷേധിക്കുക കൂടി ചെയ്തപ്പോള്‍ മരണം സംഭവിക്കുകയായിരുന്നു എന്ന് സമിതി അംഗങ്ങള്‍ വിലയിരുത്തി.
ഇന്നലെ രാവിലെ കോളനിയിലെ ഇവരുടെ കുടിലില്‍ നിന്നാണ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഇ.ഡി. വര്‍ഗീസിന്റെ നേതൃത്വത്തില്‍ മൂന്നര വയസ്സുമുതല്‍ എട്ടുവയസ്സുവരെ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയെയും ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: