മയങ്ങി വനവാസി കുടികള്‍ അടിമാലി: മദ്യവും, മയക്കുമരുന്നും വനവാസി കുടികളില്‍ അശാന്തിയുടെ നാളുകള്‍ സൃഷ്ടിയ്ക്കുന്നു. കഴിഞ്ഞ ദിവസം വാളറ പാട്ടയിടമ്പ് കോളനിയില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യ അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലും നാലുമക്കളില്‍ ഒരു കുട്ടിമരിക്കുകയും ചെയ്തു. ഭര്‍ത്താവ് രവി മദ്യപിച്ചെത്തിയാണ് ഈ ക്രൂരകൃത്യം നടത്തിയത്. വനവാസിക്കുടികള് വ്യാപകമായി ലഹരിയുടെ പിടിയിലാണ്.
മദ്യത്തിന്റെയും കഞ്ചാവിന്റെയും ഉപയോഗം അനുദിനം വര്‍ദ്ധിച്ച് വരുന്ന സ്ഥിതിയാണ്. വനവാസിക്കുടികള് കേന്ദ്രീകരിച്ച് മദ്യമുള്പ്പയുെടെയുള്ള ലഹരിവസ്തുക്കളുടെ വിപണനത്തിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
വ്യാപകമായി കുടികളില്‍ വാറ്റുചാരായം ലഭ്യമാണ്. താരതമ്യേന സര്‍ക്കാര്‍ തലമദ്യത്തിനെക്കാള് വിലക്കുറവുള്ളതും, ഇവരെ ആകര്‍ഷിക്കുന്ന ഘടകമാണ്. കഞ്ചാവ് മാഫിയയും കുടികളില്‍ പിടിമുറുക്കിയിട്ടുണ്ട്.
മുതിര്‍ന്നവര്‍ക്കൊപ്പം, സ്ത്രീകളും, കുട്ടികളുമെല്ലാം കഞ്ചാവിന്റെ ഉപഭോക്താക്കളാണെന്നതാണ് ഞെട്ടിയ്ക്കുന്ന അവസ്ഥ. ഇതിനുപുറമെ നിരോധിതപുകയില ഉത്പന്നങ്ങളും വ്യാപകമാണ്.
മദ്യത്തിന്റെയും കഞ്ചാവിന്റെയും ഉപയോഗവും,വിപണനവും കര്‍ശനമായി നിയന്ത്രിക്കാത്തപക്ഷം അക്രമസംഭവങ്ങള്‍ ഇനിയും വര്‍ദ്ധിയ്ക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: