തങ്കമണി: ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച വിദേശ മദ്യം എക്സൈസ് സംഘം പിടികൂടി. ഒരാള്‍ പിടിയില്‍. മുഖ്യപ്രതി ഓടി രക്ഷപെട്ടു. തങ്കമണി കാലാപറമ്പില്‍ പാപ്പച്ചി എന്ന് വിളിക്കുന്ന വില്‍സണ്‍ ആണ് രക്ഷപെട്ടത്.
ഇയാള്‍ മദ്യ വില്‍പ്പനക്കാരനാണ്. കേസില്‍ രണ്ടാം പ്രതി അച്ചന്‍കാനം കാരിവേലില്‍ ലിബിന്(21)ആണ് പിടിയിലായത്. 30 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 15 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 11.15 ഓടെ പാറക്കടവ് കാല്‍വരിമൗണ്ട് റോഡില്‍ നിന്നാണ് കേസ് പിടികൂടുന്നത്.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. തങ്കമണി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജി വിജയകുമാര്‍, അസി. ഗ്രേഡ് ഇന്‍സ്പെക്ടര്‍ റ്റി എം ബഷീര്‍, ഉദ്യോഗസ്ഥരായ വി രവി, ജയന് പി ജോണ്‍, പ്രിന്‍സ് എബ്രഹാം, ജെയിംസ് മാത്യു, ഷീന എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രക്ഷപ്പെട്ട പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഇയാള്‍ ഏറെക്കാലമായി മദ്യവില്‍പ്പന നടത്തി വരികയാണെന്നാണ് എക്സൈസ് നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: