തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സര്‍വ്വീസിനെ തകര്‍ക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിലൂടെ സര്‍ക്കാര്‍ സെക്രട്ടേറിയറ്റ് ജീവനക്കാരെ വെല്ലുവിളിക്കുകയാണെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ടി.ഐ. അജയകുമാര്‍.
മാധ്യമങ്ങള്‍ക്കു നല്കാന് കൊണ്ടുവന്ന പ്രസ്താവന ജീവനക്കാരുടെ സംഘടനാ പ്രതിനിധികളെ വായിച്ചുകേള്‍പ്പിച്ച് ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി ജീവനക്കാരെ മുഴുവന്‍ ആക്ഷേപിക്കുകയായിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കാന്‍ കൂട്ടാക്കാത്ത മുഖ്യമന്ത്രി ജീവനക്കാരുടെ സംഘടനകളുടെ നിര്‍ദ്ദേശങ്ങള്‍പോലും പരിഗണിച്ചിട്ടില്ല.
ഐഎഎസുകാരോടുള്ള വെല്ലുവിളി സെക്രട്ടേറിയറ്റ് ജീവനക്കാരോടും നടത്തി ഭരണസ്തംഭനം വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രകടനപത്രികയിലുള്ള കാര്യങ്ങള്‍ നടപ്പിലാക്കാനെന്ന വ്യാജേന സെക്രട്ടേറിയറ്റ് സര്‍വീസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്ന വാഗ്ദാനം കണ്ടില്ലെന്ന് നടിക്കുകയാണ്.
കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍നിന്ന് സെക്രട്ടേറിയറ്റിനെ ഒഴിവാക്കുക എന്ന ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് വ്യാഴാഴ്ച സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന ധര്‍ണ ബിജെപി ദേശീയ സമിതി അംഗം വി. മുരളീധരന് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: