മരുന്നില്‍ ചേര്‍ക്കാന്‍ സര്‍ക്കാര്‍ വക ആയുര്‍വേദമരുന്നു നിര്‍മ്മാണ സ്ഥാപനമായ ‘ഔഷധി’ക്ക് ഏതാനും കിലോ ഗ്രാം മാന്‍കൊമ്പ് നല്‍കുന്നതിനെതിരെ മൃഗസ്നേഹികള്‍ പ്രതിഷേധിക്കുന്നതായി വാര്‍ത്ത കണ്ടു. വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കുന്ന മാന്‍കൊമ്പ് ശേഖരത്തില്‍നിന്നാണ് തങ്ങളുടെ ആവശ്യത്തിനുള്ളതു നല്‍കണമെന്ന് ഔഷധി അഭ്യര്‍ത്ഥിച്ചത്. പുതുതായി മാനുകളെ കൊന്ന് കൊമ്പ് ശേഖരിച്ചു നല്‍കേണ്ടതില്ല. മാനുകളെ കൊല്ലാതെയും മാന്‍കൊമ്പ് ശേഖരിക്കാനാകും എന്നത് ഓര്‍ക്കുക. അലോപ്പതി മരുന്നു ഗവേഷകര്‍ കൊന്നുതള്ളുന്ന ലക്ഷക്കണക്കിന് ജീവികളുടെ കാര്യം ഈ മൃഗസ്നേഹികള്‍ കാണുന്നില്ലേ?
ആയുര്‍വേദ ആചാര്യന്മാര് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് നിശ്ചയിച്ച അതേ ചേരുവകള്‍ ചേര്‍ത്താണ് ഇന്നും ഔഷധങ്ങള്‍ നിര്‍മിക്കുന്നത്. ഋഷിതുല്യരായിരുന്ന ചരക-സുശ്രുത-വാക്ഭടന്മാര്‍ ഇന്നത്തെ മൃഗസ്നേഹികളെക്കാള് എത്രയോ സാത്വിക ജീവിതം നയിച്ചവരാണ്. ആനക്കൊമ്പ് ഉള്‍പ്പെടെ ജന്തുജന്യങ്ങളായ ഉല്‍പ്പന്നങ്ങള്‍ പല ഔഷധങ്ങളിലും നാമമാത്രമായി ചേര്‍ക്കുന്നുണ്ട്. ഔഷധിക്കു മാത്രമല്ല; ഉത്തരവാദിത്തത്തോടെ മരുന്നു നിര്‍മിക്കുന്ന സ്വകാര്യ മരുന്നുനിര്മ്മാതാക്കള്ക്കും വനംവകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ ഇത്തരം വിഭവങ്ങള്‍ നല്‍കാവുന്നതാണ്. അവ കത്തിച്ചുകളഞ്ഞാലേ മൃഗസ്നേഹികള്‍ക്ക് തൃപ്തിവരൂ എന്നുണ്ടോ?
കെ.വി. സുഗതന്, ആലപ്പുഴ
ആമസോണ്‍ മാത്രമോ?
ഇന്ത്യന്‍ ദേശീയ പതാകക്ക് സമാനമായ ചവിട്ടി വില്‍പ്പന നടത്തിയതിന് ആമസോണ്‍ മാപ്പുപറഞ്ഞു. ചവിട്ടി പിന്‍വലിച്ചു. നല്ല കാര്യം. എന്നാല്‍ പല ദേശവിരുദ്ധ ശക്തികളും മാതൃരാജ്യത്തെ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ പലരും കണ്ണടച്ച് പാല് കുടിക്കുന്ന അവസ്ഥകളുണ്ടായിട്ടുണ്ട്. നയതന്ത്ര തലത്തില്‍ വേണ്ടപ്പെട്ടവര്‍ തന്നെ ഒത്താശ ചെയ്തുകൊടുക്കുന്ന രീതിയും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അതില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള ദേശവിരുദ്ധ പ്രവണതകള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ പ്രതികരണങ്ങളുണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വടക്കേതില്‍ വിനോദ്കുമാര്‍, നറുകര
കമലിന്റെ വിദ്വേഷങ്ങള്‍
ദേശീയതയോടും ഹൈന്ദവതയോടുമുള്ള സംവിധായകന് കമലിന്റെ നീരസം പുതിയതായി പൊട്ടിമുളച്ചതല്ല. അദ്ദേഹം സംവിധാനം ചെയ്ത ‘അഴകിയ രാവണന്’ എന്ന സിനിമയിലെ ഇന്നസെന്റ് അവതരിപ്പിക്കുന്ന കോമാളിയായ കരയോഗം പ്രസിഡന്റിന്റെ പ്രകടനങ്ങള്‍ ഏതൊരു എന്‍എസ്എസ് ്രപവര്ത്തകന്റെയും സമുദായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ചിത്രം ഇറങ്ങിയ കാലത്ത് കമല്‍, കമാലുദ്ദീന് ആണെന്ന് ജനങ്ങള്‍ക്ക് അറിഞ്ഞുകൂടായിരുന്നു.
എംടി ഹിമാലയം ആണെന്ന സി.കെ. പത്മനാഭന്റെ ഉപമ കാവ്യാത്മകംതന്നെ. ഹിമാലയത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇപ്പോള്‍ ചൈനയുടെ കൈവശമാണല്ലൊ?
ആര്. രവീന്ദ്രനാഥ്, കോട്ടയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: