12 വര്‍ഷം അബോധാവസ്ഥയില്‍ കിടന്ന യുവാവ് മരിച്ചു. പട്ടിമറ്റം കൈതക്കാട് നീലിമല കാവുങ്ങക്കുടി പരേതനായ ഹമീദിന്റെ മകന് അന്‍സാര്‍ ആണ് മരിച്ചത്. കബറടക്കി. മാതാവ് ചിത്തു. അപകടത്തെ തുടര്‍ന്നാണ് യുവാവ് അബോധാവസ്ഥയിലായത്.
26 പേര് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കശ്മീരില്‍ പാക്ക് ഷെല്ലിംഗില്‍ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി മെഹബൂബ മുഫ്തി നിയമസഭയില്‍ അറിയിച്ചു.ഭീകരരുണ്ടെന്ന് സംശയിക്കുന്ന പാക്ക് പ്രദേശങ്ങളില്‍ ഇന്ത്യന്‍സൈന്യം ആക്രമണം നടത്താറുണ്ട്.
26 പേര്‍ക്ക് ബംഗ്ലാദേശില്‍ വധശിക്ഷ വിധിച്ചു. 2014ലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടാണ് വധശിക്ഷ. ഏഴുപേരെ കൊന്ന കേസിലാണ് ശിക്ഷ. ശിക്ഷിക്കപ്പെട്ടവരില്‍ ഒരു കൗണ്‍സിലറും മുന്‍ സൈനികോദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.
32 പേര് വിമാനം തകര്‍ന്ന് മരിച്ചു. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെകിലെ ജനവാസ മേഖലയില്‍ ചരക്ക് വിമാനം തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. നാല് പൈലറ്റുമാര്‍ ഉള്‍പ്പെടെയുളളവരാണ് മരിച്ചത്.
58 ശതമാനം വരെ സമ്പത്ത് ഇന്ത്യയില്‍ അതിസമ്പന്നര്‍ കയ്യടക്കിയിരിക്കുന്നുവെന്ന് ഓക്സ്ഫാം റിപ്പോര്‍ട്ട്. രാജ്യത്തിന്റെ താഴെത്തട്ടിലുളള 70ശതമാനം പേരിലേക്ക് വിതരണം ചെയ്യപ്പെടേണ്ട സമ്പത്ത് 57 പേരിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: