പള്ളുരുത്തി: പാരിസ്ഥിതിക ആഘാത ഭീഷണി ഉയര്‍ത്തി ഇടക്കൊച്ചി, കുമ്പളങ്ങി, പെരുമ്പടപ്പ് കായലുകളില്‍ അനധികൃത ചീന വലകള്‍ നിറഞ്ഞു. കായല്‍ നീരൊഴുക്ക് തടഞ്ഞ് സ്ഥാപിച്ചിരിക്കുന്ന ചീനവലകള്‍ മൂലം ചെറുവള്ളങ്ങളില്‍ പണിയെടുക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലിടം നഷ്ടമായി.
കായലില്‍ ചെറുകുറ്റികള് സ്ഥാപിക്കുന്നതിനു പോലും ഫിഷറീസ് വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ട സാഹചര്യം നിലവിലുള്ളപ്പോഴാണ് ഉന്നതങ്ങളിലെ ഇടപെടലുകള്‍ മൂലം കായലുകള്‍ മത്സ്യങ്ങളെ ഒന്നാകെ ഊറ്റിയെടുക്കുന്ന കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. പെരുമ്പടപ്പ്, ഇടക്കൊച്ചി ,കുമ്പളങ്ങി, കല്ലഞ്ചേരി എന്നീ ഭാഗങ്ങളില്‍ മാത്രം അറുന്നൂറോളം വലകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ കണക്കു പ്രകാരം പത്തില്‍ താഴേ ചീനവലകള്‍ക്ക് മാത്രമാണ് ലൈസന്‍സുള്ളത്.
കായല്‍ തീരത്തെ കല്‍കെട്ടുകളോട് ചേര്‍ന്ന് മാത്രമേ ചീനവലകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു എന്ന നിയമം നിലനില്‍ക്കേയാണ് ഇവിടെ പരസ്യ നിയമ ലംഘനം നടക്കുന്നത്. ചെറുവള്ളങ്ങള്‍ക്ക് കായല്‍ കുറുകേ കടന്നു പോകാന്‍ കഴിയാത്ത തരത്തില്‍ വേലി കെട്ടി അടച്ചിരിക്കുന്ന തരത്തിലാണ് ചീനവലകള്‍ സ്ഥാപിച്ചിരിക്കുന്നത്. കായലില്എക്കല് അടിയുന്നത്തിന് കാരണം കായല്‍ മദ്ധ്യത്തില്‍ നാട്ടിയിരിക്കുന്ന ചീനവലകളാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: