കൂത്താട്ടുകുളം: മഹാദേവ ക്ഷേത്രത്തിന്റെ മേല്നോട്ടനടത്തിപ്പ് ഏറ്റെടുക്കാന്‍ തിരുവിതാം കൂര് ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേത്രത്തില്‍ പൂജകളും ആചാരങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നുറപ്പാക്കേണ്ട ചുമതലയും ദേവസ്വം ബോര്‍ഡിനാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മഹാദേവ ക്ഷേത്രവുമാ യി ബന്ധപ്പെട്ട എല്ലാതീരുമാനങ്ങളും ഇനി ദേവസ്വം ബോര്‍ഡിന് കൈക്കൊള്ളാമെന്നും ഹൈ ക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ശിവസ്വം ട്രസ്റ്റും സോമന് പുത്തന്‍പുരക്കലും നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്ഷേത്രം തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന് നമ്പൂതിരിയുടെ നിലപാട്കൂടി പരിഗണി ച്ചാണ് ഹൈക്കോടതി ഈ ഉത്തരവ് നല്‍കിയത്. മഹാദേവ ക്ഷേത്രവും ദേവസ്വം സ്വത്തുക്കളും ഏറ്റെടുക്കുന്ന കാര്യത്തില്‍ മൂന്നുമാസത്തിനകം നിലപാട് എടുക്കുവാനും ഡിവിഷന് ബെഞ്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്ര സ്വത്തുക്കള്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി കൂടാതെ കൈമാറ്റം ചെയ്യാനാകില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിലെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങളും ആചാരങ്ങളും തുടര്‍ച്ചയായി മുടങ്ങുന്ന സാഹചര്യത്തിലാണ് ഭക്തജനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡ് നടത്താനിരുന്ന ക്ഷേത്ര പുനഃരുദ്ധാരണ പ്രവര്‍ത്തനം ക്ഷേത്ര കൈവശക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. തുടര്‍ന്നാണ് ശിവസ്വം ട്രസ്റ്റ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ക്ഷേത്ര കൈവശക്കാര്‍ക്ക് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമില്ലെന്നും ക്ഷേത്രവും ക്ഷേത്ര സ്വത്തുക്കളും സംരക്ഷിക്കു ന്നതില്‍ ഇവര്‍ വീഴ്ച വരുത്തിയ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇവയെ ല്ലാം കൈമാറണമെന്നുമായിരുന്നു ശിവസ്വം ട്രസ്റ്റും സോമന് പുത്തന്‍പുരക്കലും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ട്രസ്റ്റ് പ്രസിഡന്റ് ആര്. ശ്യാംദാസ്, വൈസ് പ്രസിഡന്റ് കെ.ഐ.സത്യദേവന്, സെക്രട്ടറി ഡി.രാജേഷ്, ട്രഷറര്‍ ശശിധരന് നായര്‍, കെ.ബി.സോമന് പുത്തന്‍പുരയ്ക്കല്‍, അഭിലാഷ് ജി. നായര്‍, ബി.ഹരിദാസ്, ജി.സുരേഷ്—കുമാര്‍, ഡി.രാജു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: