പിറവം: നഗരത്തില്‍ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. പാറേക്കുന്ന് ക്ഷേത്രത്തിനുസമീപം കുഴികണ്ടത്തില്‍ സതീഷിന്റെ വീട് സിപിഎം തല്ലിതകര്‍ത്തു. സ്ഫോടക വസ്തു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനുശേഷമാണ് ജനല്‍ ചില്ലുകളും വാതിലുകളും തല്ലിതകര്‍ത്തത്. വീടിന്റെ പോര്‍ച്ചിലെ സ്കൂട്ടര്‍ തകര്‍ത്തിട്ടുണ്ട്.
സതീഷിനെ വധിക്കുമെന്ന് ഭീഷണപ്പെടുത്തി പതിനഞ്ചോളം വരുന്ന സിപിഎം ആക്രമണകാരികളാണ് വീട് തല്ലിതകര്‍ത്തതെന്ന് സതീഷിന്റെ അമ്മ ശാന്ത പറഞ്ഞു. സതീഷിന്റെ അമ്മയും ഭാര്യയും ആറ് വയസ്സുള്ള പെണ്‍കുട്ടിയുമാണ് വീട്ടില്‍ താമസിക്കുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ അമ്മ ശാന്തയെ പിറവം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 10 മണിയോടുകൂടി നൂറോളം വരുന്ന സിപിഎം സംഘം പിറവം ബസ്സ്റ്റാന്റ് കവലയിലെ ബിജെപി ഓഫീസ് തല്ലിതകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. പോലീസ് നോക്കിനില്ക്കെയാണിത്.
പിറവം നഗരസഭ പരിധിയിലെ സംഘപ്രസ്ഥാനങ്ങളുടെ മുഴുവന്‍ കൊടിതോരണങ്ങളും കൊടിമരവും ആക്രമികള്‍ തകര്‍ത്തു. കഴിഞ്ഞ 8ന് ആര്‍എസ്എസ് മുന്‍ താലൂക്ക് കാര്യവാഹ് എം.എന്‍. വിനോദിനെ പിറവം ആശുപത്രികവലയിലെ ഓട്ടോമൊബൈല്‍ വര്ക്ഷോപ്പില്വച്ച് സിപിഎം ഗുണ്ടകള്‍ വെട്ടി പരിക്കേല്‍പ്പിച്ചു. പ്രതികളെ ഇതുവരേയും പിടികൂടാനായിട്ടില്ല. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ രാഷ്ട്രീയ സ്വാധീനവും അധികാരവുമുപയോഗിച്ച് സിപിഎം തല്ലിച്ചതയ്ക്കാന്‍ നോക്കുകയാണെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. ശ്രീകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: