ന്യൂദല്‍ഹി: മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന ബിഎസ്എഫ് ജവാന്റെ പരാതിയില്‍ ദല്‍ഹി ഹൈക്കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി. നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ജവാന് പരാതി ഉന്നയിച്ചത്.
ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് സംഗീത സെഗാള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സശസ്ത്ര സീമാ ബെല്‍, ആസാം റൈഫിള്‍സ് എന്നിവരോടും വിശദീകരണം തേടി. ആരോപണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിഎസ്എഫിനോട് ആവശ്യപ്പെട്ടു. എന്തെല്ലാം നടപടി സ്വീകരിച്ചുവെന്നും അറിയിക്കണം. അടുത്തമാസം 27ന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
പരാതിയെക്കുറിച്ച് അതിര്‍ത്തിയിലെത്തി പരിശോധന നടത്തിയതായി ബിഎസ്എഫിന് വേണ്ടി ഹാജരായ അഡ്വ. ഗൗരങ് കാന്ത് കോടതിയെ അറിയിച്ചു. ജവാന്റെ ആരോപണം സംബന്ധിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുംകാന്ത് വ്യക്തമാക്കി.
മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പുരന് ചന്ദ് ആര്യ എന്നയാളാണ് ജവാന്റെ ആരോപണം സംബന്ധിച്ച് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: