ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ഭീകരാക്രമണങ്ങള്‍ നടക്കാനിടയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ ഇ തോയിബ സഖ്യവും ബാബര്‍ ഖല്‍സ ഇന്റര്‍നാഷണലും ഐഎസും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം.
ജമ്മു കശ്മീരിലേത് പോലെ ഹൈവേകളില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയില്ലത്തിനാല് ഈ മേഖലകളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ കാര്യമായ തോതില്‍ കൈക്കൊണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തരം മേഖലകളെ ഭീകരര്‍ ലക്ഷ്യമിടാന്‍ സാധ്യത കൂടുതലാണ്.
രാജ്യത്തെ ആക്രമണങ്ങള്‍ വ്യാപിപ്പിക്കാനാണ് ഹിസ്ബുള്‍ മുജാഹിദീനും ലക്ഷ്കര്‍ ഇ തോയിബയും തീരുമാനിച്ചിട്ടുള്ളത്. ആള്‍ക്കൂട്ടത്തിലേക്ക് വാഹനങ്ങള്‍ ഓടിച്ച് കയറ്റുന്നത് അടക്കമുള്ള ആക്രമണങ്ങളാണ് ഭീകരര്‍ ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: