കണ്ണൂര്‍: മൈലാഞ്ചിക്കൈകളിട്ട വളകള്‍ കിലുക്കിയും സുറുമയെഴുതിയ കണ്ണുകളില്‍ നാണം ചമച്ചും മൊഞ്ചത്തിക്കുട്ടികള്‍ വേദി കയ്യടക്കി. 57-ാമത് സംസ്ഥാന കലോത്സവത്തിന്റെ വേദി ഒന്നായ പോലീസ് മൈതാനമായ നിളയിലാണ് ഇന്നലെ ഉച്ചതിരിഞ്ഞ് ഒപ്പനപ്പാട്ടിന്റെ ശീലുകള്‍ക്കൊപ്പം ചുവടുകളും കൈയ്ത്താളവുമായി മത്സരാര്‍ത്ഥികള്‍ ആടിത്തിമിര്‍ത്തത്.
ഒപ്പനയുടെ ഈറ്റില്ലമായ മലബാറിനെ ഹരംകൊള്ളിച്ച് തെക്കനും വടക്കനുമെന്ന് ഭേദമില്ലാതെ മത്സരാര്‍ത്ഥികള്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. കത്തുന്ന ചൂടിനെ വകവെയ്ക്കാതെ ഒപ്പന കാണാനെത്തിയ നൂറുകണക്കിന് പ്രേക്ഷകരുടെ കണ്ണിനും കാതിനും കുളിരേകുന്ന പ്രകടനമായിരുന്നു ഒരോ മത്സരങ്ങളും. 14 ജില്ലകളില്‍ നിന്നായി കോടതി വിധിയിലൂടെയും അപ്പീലു വാങ്ങിയുമായി 25 ഓളം ടീമുകളാണ് മാറ്റുരച്ചത്. മറ്റ് മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി ഒപ്പന മത്സരത്തിന് പ്രേക്ഷകരുടെ നിര്‍ലോഭമായ പ്രോത്സാഹനമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: