സംസ്ഥാന കലോത്സവ നഗരിയില്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയവര്‍ക്ക് ആശ്വാസമേകി കേരള ഗ്രാമീണ്‍ ബാങ്കിന്റെ മൊബൈല്‍ എടിഎം. മണിക്കൂറുകള്‍ ഇടവിട്ടാണ് വേദികള്‍തോറും മൊബൈല്‍ എടിഎം എത്തുന്നത്. കലോത്സവം കഴിയുന്നത് വരെ 24 മണിക്കൂറും എടിഎം സേവനം ലഭ്യമാണ്. 100, 500, 1000, 2000 നോട്ടുകള്‍ ആവശ്യാനുസരണം എടിഎമ്മില്‍ ലഭ്യമാണെന്ന് ബാങ്ക് ജീവനക്കാര്‍ പറഞ്ഞു. ടെക്നിക്കല്‍ എഞ്ചിനിയര്‍മാര്‍ ഉള്‍പ്പെടെ 20 ജീവനക്കാരെ ഏഴ് ദിവസങ്ങളിലായി എടിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്ക് നിയോഗിച്ചിട്ടുണ്ട്. എടിഎമ്മില്‍ പണം തീരുന്ന മുറയ്ക്ക് ഏത് സമയത്തും നിറയ്ക്കാനുള്ള സംവിധാനവും ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി കലോത്സവത്തിനെത്തുന്നവര്‍ എടിഎമ്മിന് മുന്നില്‍ ക്യൂ നിന്ന് പണം ലഭിക്കാതെ നിരാശരാകേണ്ടി വരുമെന്ന് പ്രസംഗിച്ചിരുന്നു. എന്നാല്‍ സഞ്ചരിക്കുന്ന എടിഎമ്മിലൂടെ ആവശ്യനുസരണം പണം ലഭിക്കുന്നുണ്ടെന്നാണ് എല്ലാവരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: