തിരുവനന്തപുരം: രക്തസാക്ഷി ദിനാചരണത്തിനായി ഇറക്കിയ സര്‍ക്കുലറിലും നിയമസഭ വജ്രജൂബിലി ആഘോഷ നോട്ടീസിന്റെ കവര്‍പേജിലും ഗാന്ധിജിയെ ഒഴിവാക്കി ഇഎംഎസിനെ പ്രതിഷ്ഠിച്ചു. ഖാദി ഡയറിയില്‍ നിന്ന് മോദി സര്‍ക്കാര്‍ മഹാത്മാ ഗാന്ധിയെ ഒഴിവാക്കിയെന്ന കുപ്രചരണം നടത്തിയ ഇടതു സര്‍ക്കാരാണ് ഇങ്ങനെ ചെയ്തത്.
ജനുവരി 30ന് ഗാന്ധി അനുസ്മരണദിനം ആചരിക്കാന്‍ നിര്‍ദ്ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറിലാണ് ഗാന്ധിജിയുടെ പേര് ഒരിടത്തുപോലും പരാമര്‍ശിക്കാത്തത്. ജീവന് ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം രക്തസാക്ഷിദിനം ആചരിക്കണമെന്നും അന്നു രാവിലെ 11ന് രണ്ടു മിനിറ്റ് മൗനം ആചരിക്കണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. പൊതുഭരണവകുപ്പ് തയ്യാറാക്കിയ സര്‍ക്കുലര്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേക്കും അയക്കാനുള്ളതാണ്.
നിയമസഭയുടെ മുന്പില് ഗാന്ധിജിയുടെയും ഡോ. അംബേദ്ക്കറുടേയും നെഹ്റുവിന്റെയും പ്രതിമകളുണ്ട്. എന്നാല്‍, വജ്രജൂബിലി ആഘോഷത്തിന്റെ നോട്ടീസിലെ നിയമസഭാ മന്ദിരത്തിന്റെ ചിത്രത്തില്‍ ഈ പ്രതിമകള്‍ കാണാനില്ല. ഗേറ്റിനു വെളിയിലെ ഇഎംഎസ് പ്രതിമയുടെ ചിത്രമാണ് നിയമസഭയുടെ മുന്പില് കാണാനുള്ളത്.
ഖാദിയുടെ ഡയറിയില്‍ നിന്നു ഗാന്ധിജിയെ ഒഴിവാക്കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അടക്കം ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളിലും ഗാന്ധിയുടെ ചിത്രം ഡയറിയില്‍ ഉപയോഗിച്ചിരുന്നില്ല എന്ന വസ്തുത മറച്ചുവെച്ചായിരുന്നു കുപ്രചരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: