ന്യൂദല്‍ഹി: ഹൃദ്രോഗികള്‍ക്ക് വേണ്ടിവരുന്ന സ്റ്റെന്റിന്റെ പേരില്‍ വിതരണക്കാരും ആശുപത്രികളും നടത്തുന്നത് പകല്‍ക്കൊള്ളയെന്ന് ദേശീയ മരുന്ന് വില നിര്‍ണയ സമിതി.
തദ്ദേശീയമായി നിര്‍മ്മിക്കുന്ന സ്റ്റെറ്റന്റിന്റെ യഥാര്‍ഥ വില വെറും 8000 രൂപയാണ്. വിതരണക്കാര്‍ ഇത് പതിമൂന്ന് മുതല്‍ 200 വരെ ശതമാനം വിലകൂട്ടിയാണ് ആശുപത്രികള്‍ക്ക് വില്‍ക്കുന്നത്. ആശുപത്രികള്‍ 650 ശതമാനം വരെ വില കൂട്ടി രോഗികള്‍ക്കു നല്കുന്നു. ചിലര്‍ ആയിരം മടങ്ങു വരെയാണ് വാങ്ങുന്നത്.
സ്റ്റെന്റ് നിര്‍മാണ കമ്പനികള്‍ക്ക് ചെറിയ തുകയാണ് ലാഭമായി ലഭിക്കുന്നത്. അതേസമയം ആശുപത്രികള്‍ വന്‍ ലാഭം കൊയ്യുന്നു, എന്‍.പി.പി.എ വ്യക്തമാക്കി.
കൊഴുപ്പടിഞ്ഞ് രക്തക്കുഴലുകള്‍ അടയുമ്പോള്‍ കുഴലുകള്‍ വലുതാക്കി രക്തയോട്ടം സുഗമമാക്കാന്‍ ഉള്ളിലിടുന്ന ലോഹ വലയമാണ് സ്റ്റെന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: