ന്യൂദല്‍ഹി: മോദി ഭരണത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കുറവുണ്ടായതായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. രണ്ടര വര്‍ഷത്തിനിടെ രാജ്യത്ത് വലിയ തോതിലുള്ള സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടായില്ല. 2013-14ല്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ 2,638 പരാതികളാണ് ലഭിച്ചത്.
2014-15ല്‍ ഇത് 1,995 ആയും 2015-16ല്‍ 1974 ആയും കുറഞ്ഞു. ദല്‍ഹിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നഖ്വി.
ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കും. അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സാധിക്കില്ല. പ്രീണനമില്ലാതെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കണമെന്നാണ് മോദി സര്‍ക്കാരിന്റെ നയം. രാജ്യവികസനത്തില്‍ ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന നയപരിപാടികളാണ് സര്‍ക്കാരിന്റേത്.
സാമുദായിക സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം. ഇത്തരം സംഘര്‍ഷങ്ങള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല. ശാസ്ത്രവും കണക്കും ഉള്‍പ്പെടെ മുഖ്യവിഷയങ്ങള്‍ പഠിപ്പിക്കുന്ന മദ്രസ്സകള്‍ക്ക് ഉച്ചഭക്ഷണം നല്കുന്ന പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി ഭൂരിഭാഗം മദ്രസകളും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: