ഇത് കലാമണ്ഡലം കൃഷ്ണപ്രസാദ്. ഈശ്വരകടാക്ഷം കഥകളിയില്‍ പ്രസാദമായി ലഭിച്ച ആലപ്പുഴ ഏവൂര്‍ സ്വദേശിയുടെ ജീവിതം കലയ്ക്കായി സമര്‍പ്പിതമാണ്. 32 വര്‍ഷമായി കഥകളി രംഗത്ത് ചുവടുറപ്പിച്ചിട്ട്. ഇതിനിടയില്‍ 1500 ഓളം ശിഷ്യഗണങ്ങളെയും ഇദ്ദേഹം കലാകേരളത്തിനു സംഭാവന ചെയ്തു. പലരും മാറി നില്ക്കുന്ന കലാരൂപത്തെ ഈശ്വര ഉപാസനയായി കണ്ട് സ്നേഹിക്കുകയാണ് കൃഷ്ണപ്രസാദ്.
കലോത്സവവേദിയില്‍ കഥകളി ഉണ്ടോ അവിടെ കൃഷ്ണപ്രസാദും, സദ്യയ്ക്ക് പായസം പോലെ. ഇക്കുറി മൂന്ന് ശിഷ്യന്മാര് കഥകളി മത്സരത്തിന് കണ്ണൂരെത്തിയിട്ടുണ്ട്. കഥകളിയെ ജീവനു തുല്യം സ്നേഹിക്കുന്നവര്‍ക്ക് കൃഷ്ണപ്രസാദ് സുപരിചിതന്‍. ഏവൂരില്‍ സ്വന്തമായി ഒരു കലാക്ഷേത്രവും കൃഷ്ണപ്രസാദ് നടത്തി വരുന്നു. പൂര്‍വ്വസൂരികള്‍ കൈമാറിയ ദൈവദത്തമായ കലയെ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക മാത്രമെ ഞാന്‍ ചെയ്യുന്നൂളളുവെന്ന് എളിമയോടെ ഇദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: