മുദ്രാങ്കിതമായ ലാസ്യഭാവപ്രകടനങ്ങളും പദ വിന്യാസങ്ങള്‍ കൊണ്ടും സമ്പുഷ്ടമായിരുന്നു വേദി ഒന്നിലെ ഹയര്‍ സെക്കന്ററി വിഭാഗം ആണ്‍കുട്ടികളുടെ കുച്ചുപ്പുടി മത്സരം. പതാകയും ത്രിപതാകയും അര്‍ദ്ധ പതാകയുമൊക്കെ തികഞ്ഞ തന്മയത്വത്തോടെയും ആധികാരികതയോടെയുമാണ് മത്സരാര്‍ത്ഥികള്‍ വേദിയില്‍ ആടിത്തിമിര്‍ത്തത്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ആവര്‍ത്തന വിരസതയുണ്ടാക്കുന്ന തരത്തിലുള്ള കീര്‍ത്തനങ്ങള്‍ മത്സരാര്‍ത്ഥികള്‍ ഒഴിവാക്കി. രാമായണം, ഭാഗവതം തുടങ്ങി കൃഷ്ണലീലയും ഗീതാഗോവിന്ദവും ശിവാഷ്ടകവും ഉമാമഹേശ്വര കഥകളും അര്‍ദ്ധനാരീശ്വര സങ്കല്പവുമൊക്കെയുള്ള പുരാണകഥകളെ ആസ്പദമാക്കിയുള്ള കീര്‍ത്തനങ്ങളാണ് മത്സരാര്‍ത്ഥികള്‍ തെരഞ്ഞെടുത്തത്.
ഒരോ മത്സരാര്‍ത്ഥിയും തങ്ങളുടെ പ്രതിഭ വിളിച്ചോതുന്ന തരത്തിലായിരുന്നു സ്റ്റേജില്‍ നിറഞ്ഞാടിയത്.
എച്ച്എസ്എസ് വിഭാഗം ആണ്‍കുട്ടികളുടെ കുച്ചുപ്പുടി മത്സരം വേദിയിലെ പ്രേക്ഷകരുടെ നിറസാന്നിധ്യവും പ്രോത്സാഹനവും മത്സാരാര്‍ത്ഥികളില്‍ ആവേശം വിതറി. ഇത് വിധി നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ വിധികര്‍ത്താക്കളെ പലവട്ടം ചിന്തിപ്പിക്കുന്ന തരത്തിലേക്ക് മാറി. പരമ്പരാഗത ശൈലിയില്‍ നിന്ന് വ്യതിചലിക്കാതെയുള്ള എച്ച്എസ്എസ് വിഭാഗം ആണ്‍കുട്ടികളുടെ കുച്ചുപ്പുടി മത്സരം ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: