കോഴിക്കോട്: ഒഴുക്കിനൊപ്പം നീന്തുകയല്ല, മറിച്ച് സാഹചര്യത്തിനനുസരിച്ച് ധര്‍മ്മ സംരക്ഷണത്തിനായി നിലയുറപ്പിക്കുകായാണ് വേണ്ടതെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. മുതലക്കുളം മൈതാനത്ത് നടക്കുന്ന ധര്‍മ്മ പ്രഭാഷണ പരമ്പര ആറാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ മനസ്സിന്റെ ഭാഗമായി നീങ്ങുന്നതാണ് വ്യക്തികളുടെ പൊതു സ്വഭാവം. എന്നാല്‍ അവനവന്റെ വ്യക്തിത്വം കാത്തു സൂക്ഷിക്കാന്‍ കഴിയണം. ഓരോരുത്തരും സ്വയം മാതൃകയാവണം. പുതിയ തലമുറയെ ഉപദേശിക്കുന്നതിനു പകരം അവര്‍ക്ക് മുന്നില്‍ മികച്ച മാതൃകയാകാനാണ് രക്ഷിതാക്കള്‍ പരിശ്രമിക്കേണ്ടത് അദ്ദേഹം പറഞ്ഞു.
ഏതു കര്‍മ്മം ആചരിക്കുമ്പോഴാണോ മനസ്സില്‍ സന്തോഷം ഉണ്ടാകുന്നത് അതാണ് സ്വധര്‍മ്മം. എത്തിപ്പെട്ട തൊഴില്‍ മേഖലയില്‍ കുശലതയോടെ പ്രവര്‍ത്തിച്ച് കൂടുതല്‍ മികച്ചതിനുവേണ്ടി പരിശ്രമിക്കുകയാണ് വേണ്ടത്. നമ്മളെല്ലാവരും ശരീരത്തിന്റെ ട്രസ്റ്റിമാരാണ് ഉടമസ്ഥരല്ല. എന്റേത് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ അര്‍ത്ഥമില്ല. അദ്ദേഹം പറഞ്ഞു. ശങ്കര ഭാഷ്യങ്ങളില്‍ അവൈദിക മതങ്ങളെ സൂചിപ്പിക്കുന്നിടങ്ങളില് ക്രിസ്തു മതത്തെ പരാമര്‍ശിക്കാത്തതും ബുദ്ധമതത്തെ പരാമര്‍ശിക്കുന്നതും പിന്നീടുണ്ടായ അവാന്തര വിഭാഗങ്ങളെപ്പറ്റിയോ ന്യായ സിദ്ധാന്തത്തിലുണ്ടായ പുതിയ സമ്പ്രദായങ്ങളെക്കുറിച്ചോ സൂചനയില്ലാത്തത് ശങ്കരാചാര്യര്‍ 1200 കൊല്ലങ്ങള്ക്കപ്പുറമല്ല 2400 കൊല്ലങ്ങള്‍ക്ക് മുമ്പാണ് ജീവിച്ചത് എന്ന നിഗമനത്തിലേക്കാണെത്തുന്നത്. ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. കാഞ്ചി ശങ്കരാചാര്യര്‍, ശൃംഗേരി ശങ്കരാചാര്യര്‍ അഭിപ്രായപ്പെട്ടതുപോലെ തന്നെയാണ് ശങ്കരാചാര്യരുടെ ജന്മദേശം അദ്ദേഹം പറഞ്ഞു. ഖാദി ബോര്‍ഡിന്റെ കലണ്ടറില്‍ പ്രധാനമന്ത്രിയുടെ ചിത്രം വെച്ചതില്‍ തെറ്റില്ല. ആഗസ്റ്റ് 14 ന് പാക്കിസ്ഥാനില്‍ മലബാര്‍ ഗോള്‍ഡ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതിനെയും തെറ്റായി കാണാനാകില്ല. ഇന്ത്യയിലാണ് പാക് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതെങ്കില്‍ അത് തെറ്റാകും. അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരമ്പര ഇന്നവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: