ന്യൂദല്‍ഹി: ലോകനിലവാരമുള്ള ആധുനിക ഹെല്മെറ്റുകളണിഞ്ഞാകും ശത്രു രാജ്യങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈനികര്‍ ഇനി പടപൊരുതുക. ജവാന്മാര്ക്ക് ആധുനിക ഹെല്‍മെറ്റുകള്‍ നല്കാന് പ്രതിരോധമന്ത്രാലയം തീരുമാനിച്ചെന്ന വിവരങ്ങള്‍ ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മൂന്നു വര്‍ഷത്തിനുള്ളില്‍ ഹെല്‍മറ്റുകള്‍ സൈനികര്‍ക്കു കൈമാറാനാണ് തീരുമാനം. ആശയവിനിമയ സംവിധാനം ഘടിപ്പിക്കാവുന്ന തരത്തിലുള്ളതാണ് പുതിയ ഹെല്‍മെറ്റ്. നിലവില്‍ ഇസ്രയേല്‍ നിര്‍മിത ഹെല്‍മറ്റാണ് കരസേനയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. പഴയ ഹെല്‍മറ്റുകളുടെ അമിത ഭാരം സൈനിക ഇടപെടലുകളില്‍ ഉപയോഗിക്കാന്‍ പലപ്പോഴും തടസം സൃഷ്ടിച്ചിരുന്നു.
കാണ്‍പൂര്‍ ആസ്ഥാനമായുള്ള എംകെയു ഇന്‍ഡസ്ട്രീസ് എന്ന കമ്പനിക്കാണ് ഹെല്‍മറ്റ് നിര്‍മിച്ചു നല്‍കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. 1.58 ലക്ഷം ഹെല്‍മറ്റുകള്‍ നിര്‍മിക്കാന്‍ 180 കോടിയോളം രൂപയുടേതാണ് കരാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: