ന്യൂദൽഹി: തെരുവ് നായ്ക്കളെ കൂട്ടത്തോടെ ഇല്ലാതാക്കാനാവില്ലെന്ന് സുപ്രീംകോടതി. അവയ്ക്കും ജീവിക്കാന്‍ അവകാശമുണ്ട്. തെരുവു നായ്ക്കൾക്ക് ഷെൽട്ടർ ഹോമുകൾ പരിഗണിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേരളത്തിലെയും മുംബെയിലെയും ചില സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
കേരളത്തിൽ മനുഷ്യരെ തെരുവു നായ്ക്കൾ ആക്രമിച്ച സംഭവങ്ങൾ ഭീതിയുണ്ടാക്കി. നായയുടെ കടിയേറ്റ് മരണം സംഭവിക്കാം. അതിന്റെ പേരിൽ എല്ലാ തെരുവു നായ്ക്കളെയും കൊല്ലാനാവില്ല. കൊല്ലണമെങ്കില്‍ ചിട്ടയായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ജസ്റ്റിസ് ദീപക് മിശ്രയും ആർ. ഭാനുമതിയും അടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
തെരുവു നായ്ക്കളുടെ ശല്യം കാരണം കേരളത്തിൽ കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും കഴിയുന്നില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ബോധിപ്പിച്ചു. അതിന് അവയെ കൊന്നൊടുക്കുകയല്ല വേണ്ടതെന്ന് കോടതി ആവർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: