കണ്ണൂര്‍: കലോത്സവങ്ങളിലെ ഗ്രേസ് മാര്‍ക്ക് എസ്എസ്എല്‍സി, പ്ലസ്ടു മാര്‍ക്കുകള്‍ക്കൊപ്പം ചേര്‍ക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. കലോത്സവങ്ങളിലെ അപ്പീല്‍ പ്രളയം തടയാനാണ് ഈ നീക്കം. കണ്ണൂരില്‍ നടക്കുന്ന കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോള്‍ തന്നെ അപ്പീലുകളുടെ എണ്ണം 700 കടന്നു.
കലോത്സവങ്ങളെ മൂന്ന് മേഖലകളായി തിരിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അപ്പീലുകള്‍ കര്‍ശനമായി തടയുമെന്നായിരുന്നു കണ്ണൂരില്‍ കലോത്സവത്തിന് പതാക ഉയരും മുമ്പ് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ആദ്യദിനം മുതല്‍ കണ്ണൂര്‍ മേള അപ്പീലില്‍ മുങ്ങി. ലോകായുക്തയും കീഴ്ക്കോടതികളും അനുവദിച്ച അപ്പീലുകളാണ് മത്സരക്രമത്തെ ആകെ താളം തെറ്റിച്ചത്. ഇതോടെയാണ് ഗ്രേസ് മാര്‍ക്കിന് തടയിടാന്‍ സര്‍ക്കാര്‍ ആലോചിച്ച് തുടങ്ങിയത്.
ഉപരിപഠനത്തിന് പോകാനായിട്ടുള്ള ഉപാധിയായിട്ടാണ് മിക്കവരും കലോത്സവങ്ങളെ കാണുന്നത്. എഴുത്തുപരീക്ഷയില്‍ പിന്നിലായാലും കലോത്സവങ്ങളിലെ മാര്‍ക്കിലൂടെ പലരും ഉന്നത പഠനത്തിനായി കടന്നുകൂടാറുണ്ട്. എ ഗ്രേഡിന് 30, ബി ഗ്രേഡിന് 24, സിയ്ക്ക് 18 എന്നിങ്ങനെയാണ് ഗ്രേസ് മാര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: