കലോത്സവവുമായി ബന്ധപ്പെട്ട് അപ്പീലുകളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കോടതിവഴിയും മറ്റും മത്സരിക്കാനെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. അപ്പീലുമായി എത്തുന്നവരുടെ പ്രകടനം ശ്രദ്ധേയമാകുന്നു.
അപ്പീലുമായി എത്തിയ അമ്പതിലേറെ കലാകാരന്മാര് മികച്ച വിജയം കണ്ടെത്തി. കഴിഞ്ഞദിവസം വരെ 2500 ഓളം അപ്പീലുകളാണ് അപ്പീല്‍ കമ്മറ്റിക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ 528 പേര് മത്സരിക്കാന്‍ മത്സരിക്കാന്‍ അര്‍ഹത നേടി. 5000 രൂപ കെട്ടിവവെച്ചാണ് അപ്പീല്‍ നല്‍കുന്നത്. അപ്പീല്‍ നല്‍കിയതില്‍ ഏറ്റവും കൂടുതല്‍ പേര് വയനാട്ടില്‍ നിന്നാണ്. 321 പേര്. ഇതില്‍ 61 പേര്‍ക്ക് അനുവാദം കിട്ടി.
കണ്ണൂരില്‍ നിന്നും 284 അപ്പീലുകളില്‍ 53 ഉം കാസര്‍കോട് 170 ല്‍ 34 ഉം കോഴിക്കോട് 362 ല്‍ 67 ഉം പാലക്കാട് 285 ല്‍ 29 ഉം മലപ്പുറം 290 ല്‍ 40 ഉം തൃശൂര്‍ 308 ല്‍ 82 ഉം എറണാകുളം 142 ല്‍ 18 ഉം ആലപ്പുഴ 131 ല്‍ 31 ഉം ഇടുക്കിയില്‍ 58 ല്‍ 11 ഉം പത്തനംതിട്ടയില്‍ 82 ല്‍ 19 ഉം കോട്ടയം 121 ല്‍ 22 ഉം കൊല്ലം 155 ല്‍ 37 ഉം തിരുവനന്തപുരം 264 ല്‍ 24 ഉം പേര് അപ്പീലുകള്‍ നല്കി മത്സരത്തില്‍ പങ്കെടുത്തു. സംസ്ഥാന കലോത്സവത്തിലെ അപ്പീലുകളുടെ പ്രളയം ജില്ലാ കലോത്സവങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: