ഹയര്‍സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരം മെഗാമത്സരമായി. അപ്പീലുകളുടെ ഘോഷയാത്രയായപ്പോള് മത്സരം പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് 10 മണിക്കൂര്‍.
ജവഹര്‍ സ്റ്റേഡിയത്തിലെ വേദി നാലില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിക്കുമെന്നറിയിച്ച മത്സരം തുടങ്ങിയത് രാത്രി ഒമ്പതരയോടെ.
വൃന്ദവാദ്യമത്സരം നീണ്ടുപോയതാണ് ഭരതനാട്യമത്സരം വൈകാന്‍ കാരണമായത്. മത്സരം തുടങ്ങിയതോടെ അപ്പീലുകാരുടെ ബഹളമായി. വിവിധ അപ്പീലുകളടക്കം 50 പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി വേദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
48 പേര് വേദിയിലെത്തിയപ്പോള്‍ മത്സരം പൂര്‍ത്തിയായത് ഇന്ന് രാവിലെ 7.30ന്. മേക്കപ്പ് ചെയ്ത് മണിക്കൂറുകളോളം ഇരിക്കേണ്ട അവസ്ഥയാണ് മത്സരാര്ത്ഥികള്ക്കുണ്ടായത്.
മത്സരത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ 46 പേര് എ ഗ്രേഡ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: