കൊല്‍ക്കത്ത: ബംഗാളിലെ ഭഗറില് വൈദ്യുതി സബ് സ്റ്റേഷന് സ്ഥലമേറ്റെടുക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വെടിവയ്പ്പിലാണ് സംഭവമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു.
മൊഫിജുള്‍ ഖാന്, ആലം മൊല്ല എന്നിവരാണ് മരിച്ചത്. ബംഗാളിനും ബിഹാറിലെ ചില പ്രദേശങ്ങള്‍ക്കും വൈദ്യുതി നല്‍കുന്നതിനാണ് ഭഗറില് സബ് സ്റ്റേഷന് സ്ഥാപിക്കുന്നത്. സ്ഥലമേറ്റെടുത്തപ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. 13 ഏക്കറാണ് ഏറ്റെടുത്തത്. ഭൂരിഭാഗവും കൃഷിഭൂമി. ഭൂമി തിരിച്ചു നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, പ്രതിഷേധത്തിനിടെ പോലീസ് വെടിവയ്പ്പു നടത്തിയിട്ടില്ലെന്ന് 24 പര്‍ഗാന എസ്പി സുനില്‍ കുമാര്‍ ചൗധരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: