ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ദംഗലിലെ പെണ്‍കുട്ടി സൈറ വാസിമിന് സുരക്ഷ നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു.
എല്ലാവര്ക്കും മാതൃകയാണ് സൈറയെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തിരുന്നു. അതിനു ശേഷം സൈറക്കെതിരെ വലിയ ഭീഷണികളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം സൈറ, മെഹബൂബയെ സന്ദര്‍ശിച്ചതും വലിയ വിവാദമാക്കിയിരുന്നു. സൈറയേയും മെഹബൂബയെയും ഇന്ത്യന്‍ ചാരവനിതകളെന്നാണ് ഫേസ്ബുക്കിലും ട്വിറ്ററിലും അധിക്ഷേപിച്ചത്.
ഇന്ത്യയില്‍ എവിടെയായാലും പ്രതിഭകള്‍ക്ക് അംഗീകാരം നല്‍കണം, പ്രത്യേകിച്ച് ഭീകരതയുടെ നിഴലില്‍ ഭയന്നു കഴിയുന്ന കശ്മീരില്‍ നിന്നുള്ളവര്‍ക്ക് എന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞത്. അമീര്‍ഖാനും മുഹമ്മദ് കൈഫും അടക്കമുള്ളവര്‍ സൈറക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: