ന്യൂദല്‍ഹി: മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്‍.ഡി. തിവാരി ബിജെപിയില്‍ ചേര്‍ന്നു. മകന് രോഹിത് ശേഖറിനൊപ്പം ദല്‍ഹി ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു.
മൂന്ന് തവണ ഉത്തര്‍പ്രദേശിലും ഒരിക്കല്‍ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്നു തിവാരി. ആന്ധ്രപ്രദേശ് ഗവര്‍ണറായും രാജീവ് ഗാന്ധി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചു. രോഹിത് ശേഖര്‍ ഉത്തരാഖണ്ഡില്‍ ജനവിധി തേടിയേക്കും. നിരവധി നിയമപോരാട്ടത്തിനൊടുവിലാണ് രോഹിതിനെ മകനായി തിവാരി അംഗീകരിച്ചത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയാണിത്. നേരത്തെ മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ ഉള്‍പ്പെടെ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
യുപിയിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന തിവാരി ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും ഏറെ സ്വാധീനമുള്ള നേതാവാണ്. തിവാരിയുടെ തീരുമാനം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ബിജെപി വക്താവ് മുന സിങ് ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: